യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

കേരളാ ബജറ്റ് 2024: ക്ഷേമപെൻഷൻ തുക വർധിപ്പിക്കില്ല; കൃത്യമായി നൽകാൻ നടപടികൾ

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്ഷന് കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്ക്കാരെന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തില് ഇക്കുറി പെന്ഷനില് വര്ധനവ് പ്രഖ്യാപിച്ചിട്ടില്ല.

പെന്ഷന് കൃത്യമായി നല്കാന് സംസ്ഥാന സര്ക്കാര് ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്ക്കാരിന്റെ ചില നടപടികള് മൂലം അത് വൈകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്ത്തു.

സംസ്ഥാനത്തെ 62 ലക്ഷം ആളുകള്ക്കാണ് സര്ക്കാര് സാമൂഹിക സുരക്ഷാപെന്ഷന് നല്കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കില് പെന്ഷന് നല്കിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കില് പെന്ഷന് നല്കുന്നതിനായി പ്രതിവര്ഷം വേണ്ടിവരുന്നത് 9000 കോടി രൂപയാണ്.

സാമൂഹികക്ഷേമ പെന്ഷന് നല്കുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നല്കുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. എങ്കിലും അടുത്തവര്ഷം കൃത്യമായി സാമൂഹിക പെന്ഷന് വിതരണം ചെയ്യാനുള്ള നടപടികള് സര്ക്കാര് സ്വീകരിക്കും.

കേന്ദ്രനയം മൂലമാണ് സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണം കൃത്യമായി വിതരണം ചെയ്യുന്നതില് വീഴ്ച സംഭവിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു.

പെന്ഷന് കമ്പനിയിലൂടെ പുതിയതായി പെന്ഷന് സമാഹരണം നടത്തി ക്ഷേമപെന്ഷന് സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാന് കേന്ദ്രസര്ക്കാര് അനുവദിക്കുന്നില്ല. പെന്ഷന് കമ്പനിയുടെ ഈ ധനസമാഹരണത്തെ സര്ക്കാരിന്റെ പൊതുകടമായി കണക്കാക്കി പെന്ഷന് വിതരണത്തിന് തടസ്സങ്ങള് സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം സാമൂഹ്യസുരക്ഷിതത്വം ക്ഷേമ മേഖലയ്ക്ക് 553.31 കോടി രൂപ മാറ്റിവെയ്ക്കുമെന്ന്‌ മന്ത്രി പ്രഖ്യാപിച്ചു. ഉത്തരമലബാറിലെ ആചാരസ്ഥാനീയര്ക്കും കോലാധികാരികള്ക്കും നല്കിവരുന്ന പ്രതിമാസ ധനസഹായം 1400 രൂപയില് നിന്ന് 1600 രൂപയാക്കി വര്ധിപ്പിച്ചിട്ടുണ്ട്.

അംഗനവാടി ജീവനക്കാര്ക്കായി പ്രത്യേക ഇന്ഷുറന്സ് പദ്ധതിയും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. 1.2 കോടി രൂപയാണ് ഇതിനായി മാറ്റിവെയ്ക്കുക.

X
Top