യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വന്യജീവി ആക്രമണം തടയാനും നഷ്ടപരിഹാരത്തിനും ബജറ്റിൽ 50 കോടി രൂപ

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള് തടയാനും നഷ്ടപരിഹാരത്തിനുമായി ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ.എന്. ബാലഗോപാല്. വന്യമൃഗങ്ങള് വനാതിര്ത്തി കടന്ന് കിലോമീറ്ററുകള് അകലെയുള്ള പട്ടണങ്ങളിലേക്ക് എത്തുന്ന വാര്ത്തകള് കേരളത്തില് വര്ധിക്കുകയാണ്.

കാട്ടുപന്നി, മുള്ളന്പന്നി, ആന, കടുവ എന്നിവ ഉയര്ത്തുന്ന ഭീഷണി ഗൗരവതരമാണ്. വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം തന്നെ മനുഷ്യജീവനും ഉപജീവനമാര്ഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

വന്യജീവി ആക്രമണങ്ങള് കാരണമുണ്ടാകുമെന്ന നഷ്ടപരിഹാരം വര്ധിപ്പിക്കുന്നതിനും റാപ്പിഡ് ആക്ഷന് ടീമുകള് ശക്തിപ്പെടുത്തുന്നതിനുമായി പദ്ധതി തുകയായ 30.85 കോടി ഉള്പ്പെടെ ആകെ 50.85 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

വനം വന്യജീവി മേഖലയിലെ വിവിധ പദ്ധതികള്ക്കായി നബാര്ഡ് വായ്പ ഉള്പ്പെടെ 241.66 കോടി രൂപ അനുവദിച്ചു. വനസംരക്ഷണ പദ്ധതിക്കായി 25 കോടിയും ഇക്കോടൂറിസം പദ്ധതിക്ക് ഏഴുകോടി രൂപയും സംസ്ഥാനത്തെ 16 വന്യജീവി കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് 4.76 കോടി രൂപയും ബജറ്റില് അനുവദിച്ചു.

X
Top