ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

മെയ് വഴക്കത്തിന്റെ മാസ്മരികത

കേരളത്തിന്റെ യുദ്ധകലകളില്‍ ഏറ്റവും പഴക്കമേറിയതും ആത്മീയതയും അച്ചടക്കവും നിറഞ്ഞതുമായ കലാരൂപമാണ് കളരിപ്പയറ്റ്. മലബാറിന്റെ മണ്ണില്‍ ജനിച്ച ഈ യുദ്ധകല, ശരീരത്തിന്റെയും മനസ്സിന്റെയും ഏകീകരണം ലക്ഷ്യമാക്കിയ ഒരു ജീവിതശൈലിയാണ്. വടക്കന്‍ പാട്ടുകളിലും ചരിത്ര കഥകളിലും വീരനാരികള്‍ക്കും യോദ്ധാക്കള്‍ക്കും പ്രചോദനമായ ഈ കലാരൂപം, കേരളത്തിന്റെ പൈതൃകത്തിലെ അഭിമാനമാണ്. കളരികള്‍ കാലങ്ങളായി ക്ഷേത്രങ്ങളുടെ ഭാഗമായും ഗുരുകുലങ്ങളായുമാണ് നിലകൊണ്ടിരുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ പിന്തുണയോടെയും സ്വകാര്യ സംരംഭങ്ങളായും കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതുവഴി പുതിയ തലമുറയ്ക്ക് ഈ പൈതൃകം നേരിട്ട് പഠിക്കാന്‍ അവസരം ലഭിക്കുന്നു. മലബാര്‍ മേഖലയില്‍ നിന്നാണ് പ്രധാനമായും കളരിപ്പയറ്റിന്റെ പരമ്പരാഗത ശാഖകളും ശൈലികളും രൂപംകൊണ്ടത്. ഇതില്‍ വടക്കന്‍ ശൈലി അതിന്റെ ശാസ്ത്രീയമായ ഘടനയാല്‍ പ്രശസ്തമാണ്.
ഇന്ന് കളരിപ്പയറ്റ് സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരങ്ങളിലൂടെ പുനരുജ്ജീവനം നേടുകയാണ്. സ്‌കൂള്‍-കോളെജ് കായകമേളകളില്‍ വര്‍ഷംതോറും നടത്തുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ യുവജനങ്ങള്‍ക്കിടയില്‍ ഈ കലയുടെ പ്രചാരണം ഉറപ്പാക്കുന്നു. വിദേശ വിദ്യാര്‍ത്ഥികളും കേരളത്തിലെ കളരികളില്‍ പഠനം ആരംഭിച്ചതോടെ, കളരിപയറ്റ് ലോക തലത്തില്‍ ‘ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്’ എന്ന പുതിയ മുഖം നേടിയിരിക്കുന്നു. കളരിപ്പയറ്റ് കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രതീകമാണ്. മലബാറിന്റെ പാരമ്പര്യത്തെയും കേരളത്തിന്റെ സമഗ്ര സാംസ്‌കാരിക പൈതൃകത്തെയും ബന്ധിപ്പിക്കുന്ന ഈ കലാരൂപം രാജ്യത്തിനകത്തും പുറത്തുമുളള നിരവധി ആയോധനകലകള്‍ക്ക് പ്രചോദനമായി.

X
Top