കേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനംതടവുകാരുടെ ക്ഷേമത്തിന് മുൻഗണന; തിരക്ക് പരിഹരിക്കാൻ പുതിയ ജയിലുകൾ വേണമെന്ന് ധനമന്ത്രിബജറ്റിൽ പത്രപ്രവർത്തകർക്കുള്ള പെൻഷൻ തുക 1500 രൂപ വർധിപ്പിച്ചു

300 മെഗാവാട്ട് കല്‍ക്കരി പവര്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള കരാര്‍ ജെഎസ്പിഎല്ലിന്

ന്യൂഡല്‍ഹി: 300 മെഗാവാട്ട് കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയം നിര്‍മ്മിക്കാന്‍ ബോട്‌സ്വാന ഇന്ത്യയുടെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനെ തെരഞ്ഞെടുത്തു.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ദക്ഷിണ ആഫ്രിക്കന്‍ രാജ്യം സംഭരിക്കാന്‍ ഉദ്ദേശിക്കുന്ന ഒരേയൊരു ഫോസില്‍ ഇന്ധന അധിഷ്ഠിത പവര്‍ പ്ലാന്റാണിത്.

തുടക്കത്തില്‍ നാല് കമ്പനികളെ കരാറിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും ആഫ്രിക്കന്‍ എനര്‍ജി റിസോഴ്‌സസ്, മൈനര്‍ജി എന്നിവയെ ഒഴിവാക്കി.

ബോട്‌സ്വാനയില്‍ 200 ബില്യണ്‍ ടണ്ണിലധികം കല്‍ക്കരി വിഭവങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം കല്‍ക്കരി ഉയോഗിക്കാന്‍ പാടില്ലെന്ന് സമ്മര്‍ദ്ദം നിലനില്‍ക്കുകയും ചെയ്യുന്നു.

എങ്കിലും രാജ്യം സാമ്പത്തിക വികസനത്തിനായി കല്‍ക്കരി പവര്‍പ്ലാന്റുമായി മുന്നോട്ട് പോകുകയാണ്.

വജ്രത്തെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയാണ് ബോട്‌സ്വാനയുടേത്. ജിന്‍ഡാല്‍, പ്ലാന്റിന്റെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുകയും ബോട്‌സ്വാന പവര്‍ കോര്‍പ്പറേഷന് (ബിപിസി) വൈദ്യുതി വില്‍ക്കുന്നതില്‍ നിന്ന് അതിന്റെ നിക്ഷേപം തിരിച്ചുപിടിക്കുകയും ചെയ്യും.

X
Top