Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് 9.66 കോടി ഡോളർ പിഴ

ലൊസ് ആഞ്ചലസ്: കാൻസർ ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 9.66 കോടി ഡോളർ പിഴ നൽകാൻ അമേരിക്കന്‍ കോടതി ഉത്തരവിട്ടു.

കമ്പനിയുടെ ബേബി പൗഡർ ജീവിതകാലം മുഴുവൻ ഉപയോഗിച്ചതാണ് കാൻസർ ബാധിക്കാൻ കാരണമെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ലൊസ്‌ അഞ്ചലസ കോടതി ഉത്തരവ്.

2021ൽ മരിച്ച മേ മൂർ എന്ന സ്ത്രീക്ക് പ്രത്യേകതരം കാന്‍സര്‍ ബാധിച്ചതിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഉത്തരവാദികളാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. പൗഡർ സ്ഥിരമായി ഉപയോഗിച്ചാൽ ഉണ്ടാകാനിടയുള്ള ആരോഗ്യപരമായ അപകടങ്ങൾ കമ്പനി മറച്ചുവച്ചെന്നാരോപിച്ചായിരുന്നു കേസ്.

വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കമ്പനി പ്രതികരിച്ചു. കന്പനിക്കെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു.

X
Top