2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ജിയോയും എന്‍എസ്‌ഇയും ഈയാഴ്‌ച ഐപിഒ രേഖകള്‍ സമര്‍പ്പിക്കും

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‌ വേദിയൊരുങ്ങുന്നു. റിലയന്‍സ്‌ ജിയോ ഇന്‍ഫോകോമും എന്‍എസ്‌ഇയും ഈ ആഴ്‌ച സെബിക്ക്‌ ഐപിഒ കരട്‌ രേഖകള്‍ സമര്‍പ്പിക്കും.

ഏകദേശം ആറ്‌ ബില്യണ്‍ ഡോളര്‍ ആണ്‌ ഈ രണ്ട്‌ കമ്പനികള്‍ ഐപിഒ വഴി സമാഹരിക്കുന്നത്‌. ആറ്‌ ബില്യണ്‍ ഡോളറിന്റെ ഐപിഒ ലക്ഷ്യമിടുന്ന ജിയോയുടേത്‌ ഇന്ത്യന്‍ വിപണി കണ്ട ഏറ്റവും വലിയ പബ്ലിക്‌ ഇഷ്യുവാകും. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിന്‌ മുന്നോടിയായി വെള്ളിയാഴ്‌ചയ്‌ക്കകം ജിയോ സെബിക്ക്‌ കരട്‌ രേഖകള്‍ സമര്‍പ്പിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ 2026ന്റെ ആദ്യ പകുതിയില്‍ ഓഹരി വിപണിയില്‍ ലിസ്‌റ്റ്‌ ചെയ്യുമെന്ന്‌ കഴിഞ്ഞ വര്‍ഷം മുകേഷ്‌ അംബാനി ഓഹരിയുടമകള്‍ക്ക്‌ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആ സമയപരിധി പാലിക്കപ്പെടില്ലെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ 3.3 ബില്യണ്‍ ഡോളറിന്റെ ഐപിഒയാണ്‌ ഇതുവരെയുള്ള ഏറ്റവും വലിയ പബ്ലിക്‌ ഇഷ്യു.

ഐപിഒയുടെ ഘടനയിലും മാറ്റം വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. ആദ്യം നിലവിലെ ഓഹരിയുടമകള്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയിലായിരുന്നു പദ്ധതി. എന്നാല്‍ വിലനിര്‍ണയവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന്‌ ഇപ്പോള്‍ പൂര്‍ണമായും പുതിയ ഓഹരികള്‍ പുറത്തിറക്കാനാണ്‌ നീക്കം.

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ എന്‍എസ്‌ഇയും വെള്ളിയാഴ്‌ചയ്‌ക്കകം സെബിക്ക്‌ ഐപിഒ രേഖകള്‍ സമര്‍പ്പിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ജിയോയും എന്‍എസ്‌ഇയും ഒരേ ആഴ്‌ചയില്‍ ഐപിഒ നടപടികളിലേക്ക്‌ കടക്കുന്നത്‌ 2026-ലെ ഇന്ത്യന്‍ മൂലധന വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ്‌.

X
Top