ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

17 വർഷത്തിലാദ്യമായി പലിശ നിരക്ക് ഉയർത്തി ജപ്പാൻ

ടോക്കിയോ: ജപ്പാന്റെ കേന്ദ്ര ബാങ്ക് ‘നെഗറ്റീവ് പലിശ നയം’ റദ്ദാക്കുകയും 17 വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് ഉയർത്തുകയും ചെയ്തു.

ബാങ്ക് വായ്പ പലിശ ഉയർത്താതെ നിർത്തി, ഡിമാൻഡ് വർധിപ്പിക്കാനും, സമ്പദ് വ്യവസ്ഥ വളർത്താനും ശ്രമിച്ച ജപ്പാൻ ഇപ്പോൾ വായ്പ നിരക്ക് ഉയർത്താൻ നിര്‍ബന്ധിതരായതിന് ഒരു കാരണം പണപ്പെരുപ്പമാണ്.

17 വർഷത്തിനിടയിലെ ആദ്യത്തെ പലിശ നിരക്ക് വർദ്ധനയിൽ, ബാങ്ക് ഓഫ് ജപ്പാൻ [BOJ] അതിൻ്റെ ഹ്രസ്വകാല പോളിസി നിരക്ക് -0.1% ൽ നിന്ന് പൂജ്യത്തിനും 0.1% നും ഇടയിലേക്ക് ഉയർത്തി. ഇത് യെന്നിന് മുന്നേറ്റം നൽകി.

എന്നാൽ ബാങ്ക് വായ്പ ഉയർത്തിയത് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പണപ്പെരുപ്പം കൈവിട്ടു പോയതു കൊണ്ടാണ് വായ്പ നിരക്ക് ഉയർത്തിയത്.

ജപ്പാനിലെ പണപ്പെരുപ്പം 2023-ൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.

നെഗറ്റീവ് പലിശ നിരക്കിൽ നിന്നും ബാങ്ക് ഓഫ് ജപ്പാൻ പിന്മാറിയത് വലിയ നയം മാറ്റങ്ങളുടെ മുന്നോടിയാണെന്ന് ഓഹരി വിപണി കരുതുന്നു.

X
Top