ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

17 വർഷത്തിലാദ്യമായി പലിശ നിരക്ക് ഉയർത്തി ജപ്പാൻ

ടോക്കിയോ: ജപ്പാന്റെ കേന്ദ്ര ബാങ്ക് ‘നെഗറ്റീവ് പലിശ നയം’ റദ്ദാക്കുകയും 17 വർഷത്തിനിടെ ആദ്യമായി പലിശ നിരക്ക് ഉയർത്തുകയും ചെയ്തു.

ബാങ്ക് വായ്പ പലിശ ഉയർത്താതെ നിർത്തി, ഡിമാൻഡ് വർധിപ്പിക്കാനും, സമ്പദ് വ്യവസ്ഥ വളർത്താനും ശ്രമിച്ച ജപ്പാൻ ഇപ്പോൾ വായ്പ നിരക്ക് ഉയർത്താൻ നിര്‍ബന്ധിതരായതിന് ഒരു കാരണം പണപ്പെരുപ്പമാണ്.

17 വർഷത്തിനിടയിലെ ആദ്യത്തെ പലിശ നിരക്ക് വർദ്ധനയിൽ, ബാങ്ക് ഓഫ് ജപ്പാൻ [BOJ] അതിൻ്റെ ഹ്രസ്വകാല പോളിസി നിരക്ക് -0.1% ൽ നിന്ന് പൂജ്യത്തിനും 0.1% നും ഇടയിലേക്ക് ഉയർത്തി. ഇത് യെന്നിന് മുന്നേറ്റം നൽകി.

എന്നാൽ ബാങ്ക് വായ്പ ഉയർത്തിയത് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പണപ്പെരുപ്പം കൈവിട്ടു പോയതു കൊണ്ടാണ് വായ്പ നിരക്ക് ഉയർത്തിയത്.

ജപ്പാനിലെ പണപ്പെരുപ്പം 2023-ൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.

നെഗറ്റീവ് പലിശ നിരക്കിൽ നിന്നും ബാങ്ക് ഓഫ് ജപ്പാൻ പിന്മാറിയത് വലിയ നയം മാറ്റങ്ങളുടെ മുന്നോടിയാണെന്ന് ഓഹരി വിപണി കരുതുന്നു.

X
Top