കേന്ദ്ര അവഗണനയിലും പിടിച്ചു നിന്നുവെന്ന് ധനമന്ത്രി ബാലഗോപാൽബജറ്റിൽ സ്ത്രീസുരക്ഷാ പെൻഷന് 3820 കോടി രൂപ; ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രിസാമ്പത്തിക സർവേ റിപ്പോർട്ട് 31ന്; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ശനിയാഴ്ച അറിയാംഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടംശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കി

ഉപഭോക്തൃ ഡാറ്റ വിൽപ്പനയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ തള്ളി ഐആർസിടിസി

മുംബൈ: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസിടിസി) യാത്രക്കാരുടെ വിവരങ്ങൾ വിറ്റ് പണമാക്കാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ മാധ്യമ വാർത്തകളെ അപ്പാടെ തള്ളി ഐആർസിടിസി. കോർപ്പറേഷൻ അതിന്റെ യാത്രക്കാരുടെ വിവരങ്ങൾ വിൽക്കുന്നില്ലെന്നും അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് വിഭാഗം സ്വകാര്യ, സർക്കാർ കമ്പനികളുമായി ബിസിനസ് നടത്തുമ്പോൾ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വിൽക്കാൻ പദ്ധതിയിടുന്നതായി ഓൺലൈൻ മീഡിയ ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ നേരത്തെ വാർത്ത നൽകിയിരുന്നു. ധനസമ്പാദന പ്രക്രിയയെ സഹായിക്കാൻ പൊതുമേഖലാ സ്ഥാപനം ഒരു കൺസൾട്ടന്റിനെ നിയമിക്കുന്നതായും, ഇതിലൂടെ 1,000 കോടി രൂപ സമാഹരിക്കാനാണ് ഐആർസിടിസി പദ്ധതിയിടുന്നതെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ചുകൊണ്ട്, നിലവിലുള്ള ബിസിനസുകൾ മെച്ചപ്പെടുത്താൻ കൺസൾട്ടന്റുമാരെ നിയമിക്കുന്നുണ്ടെന്ന് മുതിർന്ന ഐആർസിടിസി ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ ഐആർസിടിസിക്കും ഇന്ത്യൻ റെയിൽവേയ്ക്കും സമീപഭാവിയിൽ സ്വീകരിക്കാൻ കഴിയുന്ന പുതിയ ബിസിനസ്സ് ലൈനുകളെക്കുറിച്ചുള്ള ഇൻപുട്ടുകളും കൺസൾട്ടന്റുമാർ നൽകുമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

റെയിൽ ടിക്കറ്റിംഗ്, ഹോട്ടൽ ബുക്കിംഗ്, കാറ്ററിംഗ് സർവീസ്, എയർ ടിക്കറ്റിംഗ്, ബസ് ബുക്കിംഗ്, റിട്ടയർ ചെയ്യുന്ന റൂം ബുക്കിംഗ് തുടങ്ങി നിരവധി ബിസിനസുകൾ ഐആർസിടിസി സ്വന്തം പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കമ്പനി ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ സിസ്റ്റം സെർവറിൽ സൂക്ഷിക്കുന്നില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി

X
Top