എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

അറ്റാദായം 22.3 ശതമാനം വര്‍ധിപ്പിച്ച് ഐആര്‍സിടിസി, വരുമാന വളര്‍ച്ച 70 ശതമാനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ഫെബ്രുവരി 9 ന് മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു. 255 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 22.3 ശതമാനം വര്‍ദ്ധനവാണിത്.

വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനം ഉര്‍ന്ന് 918.1 കോടി രൂപയായി. 3.50 രൂപയുടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കാനും ഡയറക്ടര്‍ ബോര്‍ഡ് തയ്യാറായിട്ടുണ്ട്. ഇബിറ്റ 16.7 ശതമാനം ഉയര്‍ന്ന് 325.8 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 51.7 ശതമാനത്തില്‍ നിന്നും 35.5 ശതമാനമായി കുറഞ്ഞു.

സംസ്ഥാന തീര്‍ത്ഥയില്‍ നിന്നുള്ള വരുമാനം വര്‍ഷം തോറും 467 ശതമാനം വര്‍ധിച്ച് 25.5 കോടി രൂപയായും കാറ്ററിംഗില്‍ നിന്നുള്ള വരുമാനം 276 ശതമാനം ഉയര്‍ന്ന് 394 കോടി രൂപയായും ഉയര്‍ന്നു. റെയില്‍ നീര്‍, ടൂറിസം എന്നിവയില്‍ നിന്നുള്ള വരുമാനം യഥാക്രമം 58 ശതമാനവും 79 ശതമാനവുമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. യഥാക്രമം 79 കോടി രൂപയും 122 കോടി രൂപയുമായാണ് ഇവയുടെ വിഹിതം.

അതേസമയം, ഇന്റര്‍നെറ്റ് ടിക്കറ്റിംഗില്‍ നിന്നുള്ള വരുമാനം 3.8 ശതമാനം കുറഞ്ഞ് 301 കോടി രൂപയായി.

X
Top