ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഐപിഒയ്ക്ക് മുന്നോടിയായി മൂല്യമിടിവ് നേരിട്ട് ഓയോ

ന്യൂഡല്‍ഹി: പ്രാഥമിക പബ്ലിക് ഓഫറിംഗി (ഐപിഒ) ന് തയ്യാറെടുക്കുന്ന ഓയോയുടെ വിപണി മൂല്യത്തില്‍ ചോര്‍ച്ച. ഏറ്റവും വലിയ നിക്ഷേപകരായ സോഫ്റ്റ് ബാങ്ക് തങ്ങളുടെ സ്വകാര്യ കണക്കില്‍ സ്ഥാപനത്തിന്റെ മൂല്യം കുറച്ചതിനെ തുടര്‍ന്നാണിത്. സോഫ്റ്റ് ബാങ്ക് 6.7 ബില്യണ്‍ ഡോളറാക്കിയാണ് മൂല്യം കുറച്ചത്.

20 ശതമാനത്തിന്റെ ഇടിവ്. ഇതോടെ സ്വകാര്യ വിപണിയില്‍ ഓയോയുടെ മൂല്യം 6.5 ബില്ല്യണ്‍ ഡോളറിലെത്തുകയായിരുന്നു. അതായത് 13 ശതമാനം ഇടിഞ്ഞ് മൂല്യം ഓഹരിയൊന്നിന് 81 രൂപയായി.

അതേസമയം സെപ്തംബര്‍ 30 ന് അവസാനിച്ച ആഴ്ചയില്‍ കമ്പനി തങ്ങളുടെ 12.3 ലക്ഷം ഓഹരികള്‍ വില്‍പന നടത്തിയിരുന്നു. അതിന് മുന്‍ ആഴ്ചയില്‍ 1.6 ലക്ഷം ഓഹരികളും വിറ്റു. നഷ്ടം കുറയുകയാണെന്നും ഇബിറ്റ പോസിറ്റീവാണെന്നും ഡൊഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ പറഞ്ഞതിനുശേഷമാണ് കമ്പനി ഇപ്പോള്‍ മൂല്യമിടിവ് നേരിട്ടത്.

X
Top