ആഗോള വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറംലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം നിലനിർത്തി ഇന്ത്യതാരിഫ് യുദ്ധത്തിന്റെ കരിനിഴലില്‍ ചൈനയുടെ തൊഴില്‍ മേഖലആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിആളോഹരി വരുമാനം: ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141

ഐപിഎല്‍ മത്സരങ്ങള്‍ 17 ന് പുനരാരംഭിക്കുന്നു

മുംബൈ: മെയ് 17 ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുമെന്നും ജൂണ്‍ 3 ന് ഫൈനല്‍ നടക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രഖ്യാപിച്ചു.

ഇന്ത്യാ-പാക് സംഘര്‍ഷത്തെതുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച നിര്‍ത്തിവച്ച ഐപിഎല്‍ ഇനി ആറ് വേദികളിലായി നടക്കും. പ്ലേ-ഓഫുകള്‍ക്കുള്ള വേദികള്‍ ഇപ്പോഴും തീരുമാനിച്ചിട്ടില്ല.

ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം, ലീഗ് പുനരാരംഭിക്കാനുള്ള തിരക്കിലാണ് ബിസിസിഐ. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം, ബോര്‍ഡ് പുതുക്കിയ ഷെഡ്യൂള്‍ പുറത്തിറക്കി.

ശനിയാഴ്ച ബെംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ജയ്പൂര്‍, ഡെല്‍ഹി, ലഖ്നൗ, അഹമ്മദാബാദ്, മുംബൈ എന്നീ വേദികളിലും മത്സരങ്ങള്‍ നടക്കും.

പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവന്നിട്ടുണ്ട്. ഒന്നാം ക്വാളിഫയര്‍ മത്സരം മെയ് 29നും എലിമിനേറ്റര്‍ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ 1ന് നടക്കും. തുടര്‍ന്ന് ജൂണ്‍ 3നാണ് കലാശപ്പോരാട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നാല് പ്ലേഓഫ് മത്സരങ്ങള്‍ ഉള്‍പ്പെടെ ആകെ 16 മത്സരങ്ങളാണ് ഇനി കളിക്കാനുള്ളത്.

പ്ലേ-ഓഫ് മത്സരത്തിലുള്ള ടീമുകളില്‍, പുതുക്കിയ ഷെഡ്യൂളില്‍ ഹോം അഡ്വാന്‍സ് നഷ്ടപ്പെടുന്ന ഒരേയൊരു ടീം പഞ്ചാബ് കിംഗ്സാണ്. ഫ്രാഞ്ചൈസി അവരുടെ ശേഷിക്കുന്ന രണ്ട് ഹോം മത്സരങ്ങള്‍ (ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നിര്‍ത്തലാക്കിയ മത്സരം ഉള്‍പ്പെടെ) ധര്‍മ്മശാലയില്‍ കളിക്കേണ്ടതായിരുന്നു. പകരം, ഇപ്പോള്‍ അവര്‍ ജയ്പൂരിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ആ രണ്ട് മത്സരങ്ങളും കളിക്കും.

മെയ് 31-നകം ഐപിഎല്‍ പൂര്‍ത്തിയാക്കാനായിരുന്നു പ്രാരംഭ പദ്ധതിയെങ്കിലും, ബിസിസിഐ ഇപ്പോള്‍ അത് മൂന്ന് ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്, ഫൈനല്‍ ഇപ്പോള്‍ ജൂണ്‍ 3-ലേക്ക് നിശ്ചയിച്ചിരിക്കുന്നു.

ഹൈദരാബാദും കൊല്‍ക്കത്തയും ആദ്യം ആതിഥേയത്വം വഹിക്കാന്‍ നിശ്ചയിച്ചിരുന്ന പ്ലേ-ഓഫുകളും ഫൈനലും സംബന്ധിച്ച്, ബോര്‍ഡിലെ വൃത്തങ്ങള്‍ വെളിപ്പെടുത്തിയത് അവരെ ഒഴിവാക്കിയിട്ടില്ലെന്നും വരും ദിവസങ്ങളില്‍ അന്തിമ തീരുമാനം എടുക്കുമെന്നുമാണ്.

X
Top