കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

വമ്പൻ നിക്ഷേപത്തിനൊരുങ്ങി ഐഒസി

കൊച്ചി: ക്രൂഡോയില്‍ സംസ്കരണം, വിപണന ശൃംഖലയുടെ വിപുലീകരണം തുടങ്ങിയ മേഖലകളില്‍ അഞ്ച് വർഷത്തിനുള്ളില്‍ 1.6 ലക്ഷം കോടി രൂപയു‌ടെ നിക്ഷേപത്തിന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ(ഐ.ഒ.സി) ഒരുങ്ങുന്നു.

പെട്രോകെമിക്കല്‍സ്, പ്രകൃതിവാതകം, പാരമ്പര്യേതര ഊർജം എന്നീ മേഖലകളിലും വിപുലമായ നിക്ഷേപ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ഐ.ഒ.സി ചെയർമാൻ അർവിന്ദർ സിംഗ് സാഹ്‌നി പറഞ്ഞു. കമ്പനിയുടെ വാർഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് വർഷത്തിനുള്ളില്‍ ഐ.ഒ.സിയുടെ പ്രതിവർഷ റിഫൈനിംഗ് ശേഷി 807.5 ലക്ഷം ടണ്ണില്‍ നിന്ന് 984 ടണ്ണായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. പാനിപ്പട്ട്, ഗുജറാത്ത്, ബറൗണി എന്നിവിടങ്ങളിലെ ഉത്പാദനശേഷി വർദ്ധിപ്പിക്കും. വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി പൈപ്പ്ലൈൻ നെറ്റ്‌വർക്ക് 22,000 കിലോമീറ്ററായി ഉയർത്തും.

ഹരിതോർജത്തിന് പ്രാമുഖ്യം
2046ല്‍ കാർബണ്‍ മലിനീകരണം പൂർണമായും ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ട് 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഹരിത ഹൈഡ്രജൻ, സുസ്ഥിര വിമാന ഇന്ധനം, പുനരുപയോഗ ഇന്ധന ഉത്പാദനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

X
Top