എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പ്രതീക്ഷകള്‍ മറികടന്ന ഒന്നാംപാദ പ്രകടനം, 14735 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഐഒസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍) 14735 കോടി രൂപ ഒന്നാംപാദ അറ്റാദായം രേഖപ്പെടുത്തി. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 883 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയാണ് കഴിഞ്ഞവര്‍ഷം വെല്ലുവിളിയായത്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 36 ശതമാനത്തിന്റെ വര്‍ദ്ധനവാണ് അറ്റാദായത്തിലുണ്ടായത്. വരുമാനം 12 ശതമാനം കൂടി 2.25 ലക്ഷം കോടി രൂപയായപ്പോള്‍ ഇബിഐടി 13194 കോടി രൂപയില്‍ നിന്നും 19807 രൂപയിലെത്തി. പെറ്റ്‌കെം ഇബിറ്റ295 കോടി രൂപയില്‍ നിന്നും 88 കോടി രൂപയിലേയ്ക്ക് താഴ്ന്നിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ഓയില്‍ റിഫൈനറര്‍,റീട്ടെയിലര്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് നടത്തിയത്. 7576.10 കോടി രൂപ അറ്റാദായവും 1.91 ലക്ഷം കോടി രൂപ വരുമാനവുമാണ് കണക്കുകൂട്ടിയിരുന്നത്. അതേസമയം ആവറേജ് ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (ജിആര്‍എം) 31.81 ഡോളര്‍ / ബാരലില്‍ നിന്നും 8.34 ഡോളര്‍ / ബാരലായി കുറഞ്ഞു.

X
Top