കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷംഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

ഐഒബി അറ്റാദായത്തില്‍ വളര്‍ച്ച; മികവു പുലര്‍ത്തി എച്ച്ഡിഎഫ്സി എഎംസിയും

പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 2025 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ സംയോജിത അറ്റാദായം 56 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,365 കോടി രൂപയായി. റീട്ടെയില്‍, കാര്‍ഷിക, എംഎസ്എംഇ വായ്പകളിലെ മികച്ച വളര്‍ച്ചയാണ് ലാഭത്തിന് കാരണമായത്. കൂടാതെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാറ്റിവച്ച നികുതി ക്രമീകരണങ്ങള്‍ക്ക് ശേഷം ബാങ്ക് പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയതും ഇതിന് സഹായകമായി.

മൂന്നാം പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 14.8 ശതമാനം വര്‍ദ്ധിച്ച് 2,603 കോടി രൂപയായി. അറ്റ പലിശ വരുമാനം 18.3 ശതമാനം വര്‍ദ്ധിച്ച് 3,299 കോടി രൂപയായി.

ആഭ്യന്തര അറ്റ പലിശ മാര്‍ജിന്‍ 3.32 ശതമാനമായി സ്ഥിരമായി തുടര്‍ന്നു. ഡിസംബര്‍ പാദത്തില്‍ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ അറ്റാദായം 20 ശതമാനം ഉയര്‍ന്ന് 769.42 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 641.36 കോടി രൂപയായിരുന്നു.

മാനേജ്മെന്റിലുള്ള ആസ്തികളിലെ വളര്‍ച്ചയാണ് ഇതിന് കാരണം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഫണ്ട് ഹൗസിന്റെ വരുമാനം 2026 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 934.63 കോടിയില്‍ നിന്ന് 1,075.1 കോടി രൂപയായി ഉയര്‍ന്നു.

ഈ പാദത്തിലെ പ്രവര്‍ത്തന ലാഭം 855.7 കോടിയായി ഉയര്‍ന്നതായും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 747.2 കോടിയായിരുന്നതെന്നും കമ്പനി അറിയിച്ചു.

2025 ഡിസംബര്‍ 31-ന് മാനേജ്മെന്റ് അണ്ടര്‍ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വളര്‍ന്ന് 9.2 ട്രില്യണ്‍ രൂപയായി.

X
Top