തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

പണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽ

ന്യൂഡൽഹി: രാജ്യത്തിന്റെ ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് 14 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഒക്ടോബറിലെ പണപ്പെരുപ്പം 6.21 ശതമാനമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റിസർവ് ബാങ്ക് നിശ്ചയിച്ച സഹന പരിധിക്കും പുറത്താണിത്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം കൂടാൻ പ്രധാന കാരണം. സെപ്റ്റംബറിൽ പണപ്പെരുപ്പ നിരക്ക് 5.49 ശതമാനവും 2023 ഒക്ടോബറിൽ 4.87 ശതമാനവുമായിരുന്നു. റിസർവ് ബാങ്കിന്റെ സഹന നിരക്കിന്റെ പരമാവധി ആറു ശതമാനമാണ്.

ഭക്ഷ്യവസ്തുക്കളുടെ വില 10.87 ശതമാനമാണ് ഒക്ടോബറിൽ വർധിച്ചത്. സെപ്റ്റംബറിൽ ഇത് 9.24 ആയിരുന്നു. പച്ചക്കറി, പഴവർഗങ്ങൾ, എണ്ണ തുടങ്ങിയവക്കാണ് കാര്യമായി വില കൂടിയത്. എന്നാൽ ധാന്യങ്ങൾ, മുട്ട, പഞ്ചസാര, സുഗന്ധവ്യഞ്ജനം എന്നിവയുടെ വിലയിൽ കുറവുണ്ടായി.

അതേസമയം രാജ്യത്തിന്റെ വ്യവസായ ഉത്പാദനത്തിൽ 3.1 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി.

X
Top