ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

13 ശതമാനത്തോളം നേട്ടമുണ്ടാക്കി ഇന്‍ഡസ് ടവര്‍ ഓഹരി

ന്യൂഡല്‍ഹി: മൊത്ത വരുമാന (എജിആര്‍) കുടിശ്ശിക ഇക്വിറ്റി ഷെയറുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ വോഡഫോണ്‍ ഐഡിയയോട് ആവശ്യപ്പെടുകയും ഭാരതി എയര്‍ടെല്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ഫെബ്രുവരി 6 ന് ഇന്‍ഡസ് ടവേഴ്സ് ഓഹരികള്‍ 13 ശതമാനം ഉയര്‍ന്നു. ഇന്‍ഡസ് ടവേഴ്‌സിന്റെ 23 ശതമാനം ഓഹരികളാണ് ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയത്. അനുബന്ധ കമ്പനിയായ നെറ്റില്‍ ഇന്‍ഫ്രയുടെ കൈവശമായിരുന്നു നേരത്തെ ഈ ഓഹരികളുണ്ടായിരുന്നത്.

നിലവില്‍ കമ്പനിയിലെ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി പങ്കാളിത്തം 47.95 ശതമാനമാണ്. നേരത്തെയിത് 24.94 ശതമാനമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഇന്ത്യയോട് എജിആര്‍ കുടിശ്ശിക ഇക്വിറ്റി ഷെയറുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെ ഇന്‍ഡസ് ടവേഴ്‌സിന് കിട്ടാനുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷയുണര്‍ന്നു. ഏതാണ്ട് 7000 കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയ ഇന്‍ഡസ് ടവേഴ്‌സിന് നല്‍കാനുള്ളത്. തുക ലഭ്യമാകാത്തതിനാല്‍ 2023 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഡസ് ടവേഴ്സിന് 708.2 കോടി രൂപയുടെ ഏകീകൃത നഷ്ടം സംഭവിച്ചിരുന്നു.

X
Top