തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ലാഭ പാതയിൽ മടങ്ങിയെത്തി ഇൻഡോസ്റ്റാർ ക്യാപിറ്റൽ ഫിനാൻസ്

ഡൽഹി: ഈ സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ 60.9 കോടി രൂപ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി ഇൻഡോസ്റ്റാർ ക്യാപിറ്റൽ ഫിനാൻസ്. ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി 36.8 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഒന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 32 ശതമാനം ഉയർന്ന് 167 കോടി രൂപയായി. കഴിഞ്ഞ നാലാം പാദം മുതലുള്ള വാണിജ്യ വാഹന വായ്പാ വിഭാഗത്തിലെ കുറഞ്ഞ ക്രെഡിറ്റ് കോസ്റ്റ് പ്രൊവിഷനുകളാണ് ഈ നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ചത്. കൂടാതെ ഈ പാദത്തിൽ കമ്പനി 1,312 കോടി രൂപയുടെ ശേഖരണം നടത്തി.

2022 ജൂൺ 30-ലെ കണക്കനുസരിച്ച് 8,247 കോടി രൂപയുടെ എയുഎമ്മിന്റെ ഏകദേശം 5 ശതമാനമാണ് കമ്പനിയുടെ കിട്ടാക്കടം. വായ്പ ഉത്ഭവം, ക്രെഡിറ്റ് അപ്രൈസൽ, വിതരണം, ലോൺ മാനേജ്‌മെന്റ്, കളക്ഷൻ എന്നി മേഖലകളിലുടനീളം നിയന്ത്രണങ്ങളും അവലോകന നയങ്ങളും നവീകരിച്ച സാങ്കേതിക സംവിധാനങ്ങളും കമ്പനി ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ 1,850 കോടി രൂപയുടെ ഫണ്ടിംഗ് സമാഹരിച്ചിട്ടുണ്ടെന്നും സ്ഥാപനത്തിന്റെ ലിക്വിഡിറ്റി സ്ഥാനം സുഖകരമായ അവസ്ഥയിൽ തുടരുകയാണെന്നും ഇൻഡോസ്റ്റാർ അറിയിച്ചു. ജൂൺ പാദത്തിന്റെ അവസാനത്തോടെ കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 8.2 ശതമാനവും അറ്റ ​​എൻപിഎ 3.6 ശതമാനവുമാണ്. ഫലത്തിന് പിന്നാലെ ചൊവ്വാഴ്ച കമ്പനിയുടെ ഓഹരികൾ 1.67 ശതമാനത്തിന്റെ നേട്ടത്തിൽ 158.50 രൂപയിലെത്തി.

X
Top