
2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷന്റെ നികുതിക്ക് ശേഷമുള്ള 62 ശതമാനം വർധിച്ച് 3,068 കോടി രൂപയായി.
മുൻ വർഷം ഇതേ കാലയളവിൽ നികുതിക്ക് ശേഷമുള്ള ലാഭം 1,894.8 കോടി രൂപയായിരുന്നു. 2024-25 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ മൊത്തം വരുമാനം 23,097.5 കോടി രൂപയായി ഉയർന്നു, ഒരു വർഷം മുമ്പ് ഇതേ കാലയളവിലെ 18,505.1 കോടി രൂപയായിരുന്നു വരുമാനം.
10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 10 രൂപ ലാഭവിഹിതം നൽകാൻ കമ്പനിയുടെ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്.