
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായ ഇൻഡിഗോ നടപ്പുസാമ്പത്തിക വർഷത്തിൽ ജൂണിൽ അവസാനിച്ച പാദത്തിൽ 238 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.
ഇന്ധനവിലയിലെ വർധന, വിദേശനാണ്യ വിനിമയത്തിലെ നഷ്ടം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എന്നിവയാണ് തിരിച്ചടിയായത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2176 കോടി രൂപ ലാഭമായിരുന്നു.
പ്രവർത്തന വരുമാനം മുൻവർഷത്തെ 20,496 കോടി രൂപയിൽ നിന്ന് 20% വർധിച്ച് 24,584 കോടി രൂപയായി. എന്നാൽ, ഇതേ കാലയളവിൽ വരുമാന വളർച്ചയേക്കാൾ ചെലവുകൾ ഉയർന്നു. കന്പനിയുടെ ആകെ ചെലവുകൾ മുൻവർഷത്തെ 19,232 കോടിയിൽ നിന്ന് 34 ശതമാനം വർധിച്ച് 25,853 കോടി രൂപയായി.
ഏവിയേഷൻ ടർബൈൻ ഫ്യുവലിനായുള്ള ചെലവ് വൻ തോതിൽ വർധിച്ചതാണ് ഇൻഡിഗോയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ വർഷത്തെ 5833 കോടി രൂപയിൽനിന്ന് 10,833 കോടി രൂപയായി ഇന്ധനച്ചെലവ്. വിമാനങ്ങളുടെ അറ്റകുറ്റപ്പണി, മെയിന്റനൻസ് എന്നിവ മുൻവർഷത്തെ അപേക്ഷിച്ച് 13.9 ശതമാനം വർധിച്ച് 3498 കോടി രൂപയായി.






