സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യമേഖല വളര്‍ച്ച ഒക്ടോബറില്‍ അഞ്ച്മാസത്തെ താഴ്ന്ന തോതിലായി. ഡിമാന്റ് കുറഞ്ഞതാണ് കാരണം. എസ്ആന്റ്പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസിയുടെ ഫ്ലാഷ് ഇന്ത്യ കോമ്പസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പിഎംഐ) 59.9 ലെവലിലാണുള്ളത്. സെപ്തംബറില്‍ ഇത് 61 രേഖപ്പെടുത്തിയിരുന്നു.

തോത് കുറഞ്ഞെങ്കിലും മികച്ച വളര്‍ച്ചയാണ് സ്വകാര്യമേഖലയുടേത്. പിഎംഐ പ്രകാരം 50 ല്‍ കൂടുതല്‍ വളര്‍ച്ചയും 50 ല്‍ താഴെ സങ്കോചവുമാണ്. ഉത്പാദന മേഖല ഒക്ടോബറില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സേവന മേഖല വളര്‍ച്ച കുറഞ്ഞു. ഫ്ലാഷ് മാനുഫാക്ച്വറിംഗ് പിഎഐ ഒക്ടോബറില്‍ 57.7 ല്‍ നിന്നും 58.4 ആയി ഉയര്‍ന്നപ്പോള്‍ സേവനമേഖല ആക്ടിവിറ്റി 60.9 ല്‍ നിന്നും 58.8 ആയി കുറഞ്ഞു.

മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വേഗതയിലാണ് പുതിയ ഓര്‍ഡറുകളുടെ ഉപസൂചിക വികസിച്ചത്. സേവനമേഖലയിലെ മാന്ദ്യമാണ് ഇവിടേയും പ്രതിഫലിച്ചത്. അതേസമയം ചരക്ക് ഉത്പാദനം സെപ്തംബറിനേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നു. ഇന്ത്യന്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള അന്താരാഷ്ട്ര ആവശ്യം ഏഴ് മാസത്തെ താഴ്ന്ന നിലയിലാണുള്ളത്. ഉത്പാദന കയറ്റുമതിയിലെ മന്ദഗതിയാണ് പ്രധാനമായും ബാധിച്ചത്.

യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവ, ആ രാജ്യത്തു നിന്നുള്ള ഓര്‍ഡറുകള്‍ കുറച്ചു. ചരക്ക്, സേവന നികുതി ഇന്‍പുട്ട് ചെലവ് സമ്മര്‍ദ്ദം ലഘൂകരിച്ചെങ്കിലും ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക്് കൈമാറാന്‍ കമ്പനികള്‍ തയ്യാറായില്ല.

X
Top