ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഇന്ത്യയുടെ ധനക്കമ്മി ഏപ്രില്‍-ഓഗസ്റ്റില്‍ കാലയളവില്‍ ബജറ്റ് ലക്ഷ്യത്തിന്റെ 38.1 ശതമാനം

മുംബൈ: ഏപ്രില്‍-ഓഗസ്റ്റ് കാലയളവിലെ ഇന്ത്യയുടെ ധനക്കമ്മി 5.98 ലക്ഷം കോടി രൂപയിലെത്തി. ഇത് ബജറ്റ് ലക്ഷ്യത്തിന്റെ 38.1 ശതമാനമാണ്. അറ്റ നികുതി വരുമാനം 8.1 ലക്ഷം കോടി രൂപയായപ്പോള്‍ നികുതി ഇതര വരുമാനം 4.4 ലക്ഷം രൂപ.

ഇത് മുന്‍വര്‍ഷത്തില്‍ യഥാക്രമം 8.7 ലക്ഷം കോടി രൂപയും 3.3 ലക്ഷം കോടി രൂപയുമായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ചെലവ് 16.5 ലക്ഷം കോടി രൂപയില്‍ നിന്നും 18.8 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ തന്നെ മൂലധന ചെലവ് 4.3 ലക്ഷം കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ 3 ലക്ഷം കോടി രൂപയില്‍ നിന്നുള്ള വര്‍ദ്ധനവ്.

X
Top