ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ കുതിപ്പ്

കൊച്ചി: 1960-61ൽ കാപ്പി കയറ്റുമതിയിലൂടെ ഇന്ത്യ നേടിയ വരുമാനം ഏഴ് കോടി രൂപയായിരുന്നു. കയറ്റുമതി അളവ് 19,700 ടണ്ണും. വർഷങ്ങൾക്കിപ്പുറം 2020-21 ആയപ്പോഴേക്കും കയറ്റുമതി അളവ് കുതിച്ചെത്തിയത് 2.45 ലക്ഷം ടണ്ണിലേക്ക്; ഇക്കാലയളവിലെ വർദ്ധന 12 മടങ്ങ്. 2.32 ലക്ഷം ടണ്ണായിരുന്നു 2010-11ൽ കയറ്റുമതി.

1960ലെ ഏഴ് കോടി രൂപയിൽ നിന്ന് 2020-21ൽ വരുമാനം 760 മടങ്ങ് വർദ്ധിച്ച് 5,340 കോടി രൂപയിലെത്തി. 2010-11ൽ വരുമാനം 3,010 കോടി രൂപയായിരുന്നു. 2021-22ൽ കാപ്പി കയറ്റുമതിയിൽ 42 ശതമാനം വർദ്ധനയുണ്ട്.

ഇന്ത്യ 50ലേറെ രാജ്യങ്ങളിലേക്ക് കാപ്പി കയറ്റുമതി ചെയ്യുന്നു. ഇറ്റലി, ജർമ്മനി, ബെൽജിയം, റഷ്യ എന്നിവയാണ് മുഖ്യവിപണികൾ; ഇവയുടെ മാത്രം വിഹിതം 45 ശതമാനം വരും.

അറാബിക്ക, റോബസ്‌റ്റ എന്നീ ഇനങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. കർണാടകയാണ് ഏറ്റവും വലിയ ഉത്പാദകർ; വിഹിതം 70 ശതമാനം. രണ്ടാമത് കേരളം (23 ശതമാനം). തമിഴ്‌നാട് മൂന്നാമത് (6 ശതമാനം).

X
Top