യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ആര്‍ബിഐ നിരക്ക് വര്‍ധന: നഗര ഡിമാന്റ് ഇടിയുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നഗരങ്ങളില്‍ ആവിര്‍ഭവിച്ച ഉയര്‍ന്ന ഡിമാന്റാണ് കോവിഡിന് ശേഷം സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തിയത്. അടുത്ത നിരക്ക് വര്‍ധനവ് സംഭവിക്കുന്ന പക്ഷം ഇതിന് മാറ്റം വരുമെന്ന് സിറ്റി ഗ്രൂപ്പ് ചീഫ് എക്കണോമിസ്റ്റ് സമീരന്‍ ചക്രബര്‍ത്തി പറയുന്നു.പണപ്പെരുപ്പം അതിരുവിട്ടുയര്‍ന്നതിനെ തുടര്‍ന്ന് നിരക്ക് വര്‍ധനഏര്‍പ്പെടുത്തുകയാണ് ആര്‍ബിഐ.

മെയ് മാസം മുതല്‍ ഇതിനോടകം 225 ബേസിസ് പോയിന്റ് വര്‍ധനവ് വരുത്താന്‍ കേന്ദ്രബാങ്ക് തയ്യാറായി. ഇതോടെ ചില്ലറ പണപ്പെരുപ്പം നവംബര്‍മാസത്തില്‍ ആര്‍ബിഐ ടോളറന്‍സ് ബാന്‍ഡായ 2-6 ശതമാനത്തിലൊതുങ്ങി.10 മാസത്തിനുശേഷം ആദ്യമായാണ് ഉപഭോക്തൃസൂചിക പണപ്പെരുപ്പം ടോളറന്‍സ് പരിധിയിലെത്തിയത്.

ഡിസംബറില്‍ സമാന നിരക്കാണ് പ്രതീക്ഷിക്കപ്പെടുന്നതും. എന്നാല്‍ ഈ മാസങ്ങളില്‍ ആനുപാതികമായി നഗര ഡിമാന്റ് കുറഞ്ഞിട്ടുണ്ടെന്ന് സമീരന്‍ ചക്രബര്‍ത്തി ചൂണ്ടിക്കാട്ടുന്നു. അടുത്തനിരക്ക് വര്‍ധനവോടെ ഡിമാന്റ് പരിമിതമാകും.

ഗ്രാമീണ ഡിമാന്റ് കോവിഡിനുശേഷം ഇതുവരെ പൂര്‍വസ്ഥിതി പ്രാപിച്ചിട്ടുമില്ല. ഏപ്രിലിലാണ് മോണിറ്ററി പോളിസി യോഗം നടക്കുക.50 ബേസിസ് പോയിന്റ് വര്‍ധനവ് ഇത്തവണയും പ്രതീക്ഷിക്കപ്പെടുന്നു.

ഏപ്രിലില്‍ 50 ബേസിസ് പോയിന്റ് വര്‍ധനവ് വരുത്തുന്ന കേന്ദ്രബാങ്ക്, അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പലിശനിരക്ക് കുറച്ചു തുടങ്ങും, സിഎല്‍എസ്എയിലെ സെന്‍ഗുപ്ത പറയുന്നു. 100 ബേസിസ് പോയിന്റ് കുറവാണ് അടുത്തവര്‍ഷത്തില്‍ സെന്‍ഗുപ്ത പ്രവചിക്കുന്നത്.

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

X
Top