8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഐഎഫ്‌സി പദവി നേടി ഐആര്‍ഇഡിഎ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സിക്ക് (ഐആര്‍ഇഡിഎ) ‘ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി (ഐഎഫ്സി)’ പദവി നല്‍കിയിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുമ്പ് ‘ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ക്രെഡിറ്റ് കമ്പനി (ഐസിസി)’ എന്നാണ് ഐആര്‍ഇഡിഎയെ തരംതിരിച്ചിരുന്നത്. ഐഎഫ്സി പദവിയോടെ, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ രംഗത്ത് ഉയര്‍ന്ന എക്‌സ്‌പോഷര്‍ എടുക്കാന്‍ സ്ഥാപനത്തിന് കഴിയും.

ഫണ്ട് മൊബിലൈസേഷനായി വിശാലമായ നിക്ഷേപക അടിത്തറ കമ്പനിയ്ക്ക് രൂപീകരിക്കാം. കൂടാതെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ബ്രാന്‍ഡ് മൂല്യം ഉയരുകയും ചെയ്യും. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിംഗ്, പുനരുപയോഗ ഊര്‍ജ കേന്ദ്രീകൃത വികസന രംഗത്തെ 36 വര്‍ഷത്തെ സംഭാവനയ്ക്കുള്ള അംഗീകാരമാണ് അംഗീകാരമാണ് ഐഎഫ്സി പദവി,ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഫോസില്‍ ഇതര ഇന്ധനങ്ങളുടെ സ്ഥാപിത ശേഷി 2030 ഓടെ 500 ജിഗാവാട്ട് എന്ന കേന്ദ്രലക്ഷ്യം നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണ്. ഒരു സുപ്രധാന നാഴികക്കല്ലാണ് ഐഎഫ്സി പദവി,ഐആര്‍ഇഡിഎ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് കുമാര്‍ ദാസ് പറയുന്നു. ആര്‍ഇ മേഖലയുടെ വികസനത്തിന് മാതൃപരമായ പങ്ക് വഹിക്കും.

1987-ല്‍ സ്ഥാപിതമായ ഐആര്‍ഇഡിഎ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നു.

X
Top