എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യന്‍ കരകൗശല വ്യവസായത്തില്‍ 6-8% ഇടിവുണ്ടാകും: ക്രിസില്‍

ന്യൂഡൽഹി: പ്രധാനമായും കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ കരകൗശല വ്യവസായത്തിന്റെ കയറ്റുമതി വരുമാനത്തില്‍ 6-8% ഇടിവുണ്ടാകുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് അറിയിച്ചു. ഇതോടെ ഇത് നടപ്പ് സാമ്പത്തിക വര്‍ഷം 330 കോടി ഡോളറിലെത്തുമെന്നും ക്രിസില്‍ റിപ്പേര്‍ട്ട് പറയുന്നു.

പ്രധാന ആഗോള വിപണികളിലെ മാന്ദ്യം മൂലം മുന്‍ വര്‍ഷങ്ങളിലും ഇന്ത്യന്‍ കരകൗശല വ്യവസായത്തില്‍ ഇടിവുണ്ടായിരുന്നു.

ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ ഇന്ത്യന്‍ കരകൗശല കയറ്റുമതിക്കാര്‍ ചൈനീസ് എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് ഡയറക്ടര്‍ രാഹുല്‍ ഗുഹ പറഞ്ഞു.

ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെ 60 ശതമാനം വില്‍പ്പനയും യു.എസ്, യൂറോപ്യന്‍ യൂണിയന്‍ വിപണികളിലാണ്.

ഈ പ്രദേശങ്ങളിലെ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യന്‍ കരകൗശല വ്യവസായത്തെ സാരമായി ബാധിക്കുന്നു.

ഇവിടങ്ങളില്‍ നിലവിലുള്ള ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ഉപഭോക്തൃ ചെലവുകള്‍ കുറയ്ക്കുന്നു. ഇത് മൂലം ഇന്ത്യന്‍ കരകൗശല വ്യവസായത്തിന് ലഭ്യമായ വിപണി വിഹിതം ഇവിടങ്ങളില്‍ കുറയും.

X
Top