തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സ്‌പോര്‍ട്‌സ് ലീഗുകളില്‍ നിന്ന് പണംവാരി ഇന്ത്യൻ കോര്‍പറേറ്റുകൾ

മുംബൈ: രാജ്യത്തെ പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് ലീഗുകളിലെ(Sports League) നിക്ഷേപത്തിലൂടെ പണംവാരി വമ്പൻ കോര്‍പറേറ്റുകൾ(Corporates). ഇത്തരത്തിൽ പരമ്പരാഗത രീതികളില്‍ നിന്ന് മാറി പുതിയ മേച്ചില്‍പ്പുറങ്ങളില്‍ സാധ്യത തേടുകയാണ് ഇന്ത്യയിലെ(India) കോര്‍പറേറ്റ് കമ്പനികള്‍.

രാജ്യത്തെ പ്രധാന കമ്പനികളുടെ നോട്ടം ചെന്നെത്തിയ ഇന്ത്യയിലെ സ്‌പോര്‍ട്‌സ് ലീഗുകള്‍ ഇന്ന് കോടികളുടെ വരുമാനമാണ് സമ്മാനിക്കുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ടാറ്റാ സ്റ്റീല്‍, ആര്‍.പി.എസ്ജി വെന്‍ചേഴ്‌സ്, ഇമാമി ഗ്രൂപ്പ് തുടങ്ങി കോര്‍പറേറ്റുകളുടെ സാന്നിധ്യം രാജ്യത്തെ ക്രിക്കറ്റ്, ഫുട്‌ബോള്‍ ലീഗുകളില്‍ പ്രകടമാണ്.

റിലയന്‍സിന്റെ സബ്‌സിഡിയറി കമ്പനിയായ ഇന്ത്യാവിന്‍ സ്‌പോര്‍ട്‌സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍. 2022-23 സാമ്പത്തികവര്‍ഷം 359 കോടി രൂപയായിരുന്നു വരുമാനം.

അറ്റനഷ്ടം 49 കോടി രൂപയും. ഇത്തവണ വരുമാനം ഇരട്ടിയായി, 737 കോടി രൂപ. നഷ്ടം ലാഭത്തിന് വഴിമാറി. 2023-24ലെ ലാഭം 110 കോടി രൂപ.

പ്രമുഖ മദ്യ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്‌സാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഉടമസ്ഥര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തികവര്‍ഷം 163 ശതമാനത്തിന്റെ വരുമാന വര്‍ധനയാണ് കമ്പനി സ്വന്തമാക്കിയത്.

മൊത്ത വരുമാനം 650 കോടി രൂപയായി ഉയര്‍ന്നു, അറ്റലാഭം 222 കോടി. മുന്‍വര്‍ഷം 15 അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്ന സമയത്താണിത്.

സഞ്ജീവ് ഗോയെങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി.എസ്.ജി ഗ്രൂപ്പിന്റെ ഐ.പി.എല്‍ ടീമായ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 59 കോടി രൂപ അറ്റാദായം നേടി. ഐ.പി.എല്ലിലെ ഏറ്റവും പ്രായംകുറഞ്ഞ ടീമുകളിലൊന്നാണിത്.

2022-23 സീസണില്‍ 243 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ബി.സി.സി.ഐ റവന്യു പൂളില്‍ നിന്ന് 573 കോടി രൂപ ലഭിച്ചതാണ് കമ്പനിക്ക് ഗുണമായത്.

X
Top