ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്

ന്യൂഡൽഹി: 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിന്റെ മൊത്തം നഷ്ടം 3,000 കോടി രൂപ വരെയാകാമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ റിപ്പോര്‍ട്ട്. 2024- 25 സാമ്പത്തിക വര്‍ഷത്തെ നഷ്ടത്തിന്റെ കണക്കുകളുമായി പൊരുത്തപ്പെടുന്നതാണിത്. അതായത് മേഖലയുടെ തിരിച്ചുവരവിന് ഇനിയും കാത്തിരിക്കേണ്ടി വരും.

പ്രതിസന്ധിക്ക് കാരണമെന്ത്?
ആഗോള വിപണിയിലെ ക്രൂഡ് വിലയിടിവ് വലിയ നേട്ടം നല്‍കേണ്ട മേഖലകളില്‍ ഒന്നാണ് ഏവിയേഷന്‍. എന്നാല്‍ രാജ്യത്ത് റീട്ടെയില്‍ ഇന്ധനവിലയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കാത്തത് വ്യോമയാന മേഖലയെ ബാധിച്ചെന്നാണു വിലയിരുത്തല്‍.

വ്യോമയാന ഇന്ധന വില തുടര്‍ച്ചയായ വര്‍ധനയ്ക്കു സാക്ഷ്യം വഹിക്കുന്നു. ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 40- 50% ഇന്ധനം വഴിയാണ്. എടിഎഫിന് ഉയര്‍ന്ന സംസ്ഥാന നികുതികള്‍ (30% വരെ) ബാധകമാണ്. ഇതു ചെലവ് വര്‍ധിപ്പിക്കുന്നു.

ഇന്ത്യന്‍ കമ്പനികള്‍ പലതും ഉപയോഗിക്കുന്ന വിമാനങ്ങള്‍ ലീസിന് എടുത്തിരിക്കുന്നതാണ്. ഇത് സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുന്നു. ഗണ്യമായ വാര്‍ഷിക ലീസാണുള്ളത്, അതും ഡോളറില്‍. ഡോളറിനെതിരേ രൂപതുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് കമ്പനികളുടെ പ്രഹരം വര്‍ധിപ്പിക്കുന്നു. ഇതിനൊപ്പം അറ്റകൂറ്റപ്പണികളും കമ്പനികള്‍ തന്നെ നടത്തേണ്ടതുണ്ട്.

മത്സരവും, മറ്റു വെല്ലുവിളികളും
മേഖലയില്‍ തീവ്രമായ മത്സരമാണു നടക്കുന്നത്. വിമാന യാത്രയ്ക്കുള്ള ശക്തമായ ആവശ്യം ഉണ്ടായിരുന്നിട്ടും പലപ്പോഴും യാത്രക്കാര്‍ക്കായി ഇളവുകള്‍ നല്‍കേണ്ടി വരുന്നു. ഇന്ധനച്ചെലവ് കൂടി വര്‍ധിക്കുമ്പോള്‍ ഇതു വരുമാനത്തെ ബാധിക്കുന്നു.

ജെറ്റ് എയര്‍വേയ്സ്, ഗോ ഫസ്റ്റ് പോലുള്ളവയുടെ വീഴ്ച മേഖല കണ്ടുകഴിഞ്ഞു. തുടരെത്തുടരെ ഉണ്ടാകുന്ന സുരക്ഷ വെല്ലുവിളികളും, യാത്ര തടസങ്ങളും ചെലവ് വര്‍ധിപ്പിക്കുന്നു. ആഗോള പ്രശ്‌നങ്ങളും, യുദ്ധം, പാക് വ്യോമ അതിര്‍ത്തി ഒഴിവാക്കല്‍ തുടങ്ങിയ നടപടികള്‍ ചെലവ് വര്‍ധിപ്പിച്ചു.

കണക്കുകള്‍ നോക്കാം
ജൂണില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.1 ശതമാനം വര്‍ധിച്ച് 1.38 കോടിയിലധികമായെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാലിത് മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.

2025 ജൂണില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 138.7 ലക്ഷമായി കണക്കാക്കപ്പെടുന്നു. 2024 ജൂണില്‍ ഇത് 132.1 ലക്ഷമായിരുന്നു. 2025 ജൂണില്‍ വിമാനക്കമ്പനികളുടെ ശേഷി വിന്യാസം 2024 ജൂണിനെ അപേക്ഷിച്ച് 4.9 ശതമാനം കൂടുതലായിരുന്നുവെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ 2025 മെയ് മാസത്തേക്കാള്‍ 2.3 ശതമാനം കുറവുമാണ്.

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം
പഹല്‍ഗാം ഭീകരാക്രമണവും, ഓപ്പറേഷന്‍ സിന്ദൂറും ഇന്ത്യ- പാക് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. ഇന്ത്യ നിലവില്‍ പാക് വ്യോമപാത ഒഴിവാക്കുന്നു. ഇത് വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കൂട്ടാന്‍ വഴിവച്ചു. സംഘര്‍ഷ സമയത്തെ വിമാന റദ്ദാക്കലുകളും മറ്റ് പ്രവര്‍ത്തന വെല്ലുവിളികളും എടുത്തുപറയണം. ഇറാന്‍- ഇസ്രായേല്‍ യുദ്ധവും പലവഴി വിമാനക്കമ്പനികളെ ബാധിച്ചിട്ടുണ്ട്.

ആഗോള എണ്ണവില നിലവില്‍ ഒരു ആശ്വാസം പകരുന്നുണ്ടെങ്കിലും ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷ സമയത്തെ കുതിപ്പ് വലിയ വിനയായി. ഇറാനും പാകിസ്ഥാനും മുകളിലൂടെയുള്ള വ്യോമാതിര്‍ത്തി അടച്ചിടല്‍ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ചെലവ് വര്‍ധിപ്പിച്ചു.

സമീപകാല അപകടങ്ങള്‍ക്കു ശേഷം ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം വര്‍ധിപ്പിച്ചതും വെല്ലുവിളിയാണ്. എയര്‍ ഇന്ത്യ അപകടത്തിനു ശേഷം ആളുകളും വ്യോമഗതാഗതത്തെ ഭീതിയോടെ നോക്കികാണാന്‍ തുടങ്ങിയിരിക്കുന്നു.

നിലവിലെ സാഹചര്യം ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കാം.

X
Top