സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

2047ല്‍ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് അമിതാഭ് കാന്ത്

ന്യൂഡെല്‍ഹി: 2047 ഓടെ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി വളരുമെന്ന് ജി20 ഷെര്‍പ്പയും മുന്‍ നിതി ആയോഗ് സിഇഒയുമായ അമിതാഭ് കാന്ത്. ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിലൊന്ന് യുവജനങ്ങളുടെ സംഖ്യയാണെന്ന് അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം വെറും 28 വയസ് മാത്രം ആണെന്നും 2047ല്‍ രാജ്യത്തിന് 100 വയസ്സ് തികയുമ്പോഴും ശരാശരി പ്രായം 35 ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോട് താരതമ്യം ചെയ്യുമ്പോള്‍ ജപ്പാനിലെ ജനങ്ങളുടെ ശരാശരി പ്രായം 48.5 വയസും ചൈനയില്‍ 39 വയസുമാണ്. യുഎസില്‍ 38.7 വയസാണ് ശരാശരി പ്രായം. സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതില്‍ യുവാക്കള്‍ പ്രധാന പങ്ക് വഹിക്കുമെന്നും കാന്ത് കൂട്ടിച്ചേര്‍ത്തു.

വരും ദശകങ്ങളില്‍ ഏകദേശം അഞ്ച് ദശലക്ഷം ആളുകള്‍ നഗരങ്ങളിലേക്ക് ചേക്കേറുമെന്ന് കാന്ത് പറഞ്ഞു. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍, രാജ്യത്ത് ഏകദേശം 500 പുതിയ നഗരങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ രണ്ട് അമേരിക്കകള്‍ സൃഷ്ടിക്കുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വരും ഭാവിയില്‍ ഇന്ത്യയില്‍ വന്‍തോതില്‍ വളരാന്‍ പോകുന്ന ഒരു മേഖല വ്യോമയാന വ്യവസായമാണ്. ഭാവിയില്‍ ഇന്ത്യയില്‍ 400 വിമാനത്താവളങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് കാന്ത് പറഞ്ഞു. നിലവില്‍ രാജ്യത്ത് 150ലധികം വിമാനത്താവളങ്ങളാണുള്ളത്.

ശക്തമായ വിമാനക്കമ്പനികളും ലോകോത്തര വിമാനത്താവളങ്ങളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ക്ക് ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

X
Top