നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഇന്ത്യയിൽ മൊബൈൽ ഇന്റർനെറ്റ് വേഗം കുത്തനെ കൂടിയെന്ന് ഊക്‌ല

ഹൈദരാബാദ്: ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് നേരിയ ആശ്വാസം നൽകുന്ന റിപ്പോർട്ടാണ് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായാണ് ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ റിപ്പോർട്ടിൽ പറയുന്നത്.

രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച വേഗമാണ് ഒക്ടോബറിൽ ലഭിച്ചതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ എന്നത് മറ്റൊരു വസ്തുതയാണ്.

ഊക്‌ലയുടെ 2022 ഒക്ടോബറിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ യുഎഇ ആണ് ഒന്നാമത്. മുൻ റാങ്കിങ്ങിലും യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 138.82 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 21.02 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗൺ‌ലോഡിങ് വേഗം 33.43 എംബിപിഎസും അപ്‌ലോഡിങ് വേഗം 9.05 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബറിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 113–ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 118–ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ഇന്ത്യ 115-ാം സ്ഥാനത്തായിരുന്നു. 2022 ഒക്ടോബർ അവസാനത്തിലെ കണക്കുകൾ പ്രകാരം ലോകത്തെ ശരാശരി ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 72.40 എംബിപിഎസും അപ്‌ലോഡ് 31.16 എംബിപിഎസുമാണ്.

ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 79–ാം സ്ഥാനത്താണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലുള്ള കെനിയ മൊബൈൽ ഇന്റർനെറ്റ് വേഗത്തിന്റെ പട്ടികയിൽ 97–ാം സ്ഥാനത്താണ്.

കെനിയയിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 20.31 എംബിപിഎസും അപ്‌ലോഡ് 9.70 എംബിപിഎസുമാണ്. പട്ടികയിൽ 99–ാം സ്ഥാനത്തുള്ള നൈജീരിയയിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 19.87 എംബിപിഎസും അപ്‌ലോഡ് 9.29 എംബിപിഎസുമാണ്.

ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നൽകുന്നത്.

ഏറ്റവും കൂടുതൽ പേര്‍ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 5–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേസമയം ചൈന 11–ാം സ്ഥാനത്തായിരുന്നു.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് നോർവെയാണ്. നോർവെയിലെ ഇന്റർനെറ്റ് വേഗം 129.81 എംബിപിഎസ് ആണ്. ഖത്തർ (126.03 എംബിപിഎസ്), ദക്ഷിണ കൊറിയ (125.17 എംബിപിഎസ്), ചൈന (113.50 എംബിപിഎസ്), നെതർലാൻഡ്സ് (109.45 എംബിപിഎസ്), ഡെൻമാർക്ക് (109.29 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം ഹെയ്തിയിലാണ്. സെക്കൻഡിൽ 3.77 എംബിപിഎസ് ആണ് 141–ാം സ്ഥാനത്തുള്ള ഹെയ്തിയിലെ ശരാശരി ഇന്റർനെറ്റ് വേഗം.

X
Top