നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

വിദേശ നാണ്യ ശേഖരം കുറയുന്നത് റെക്കോര്‍ഡ് വേഗത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ചോരുന്നത് റെക്കോര്‍ഡ് വേഗതയില്‍. രൂപയുടെ മൂല്യശോഷണം തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡോളര്‍ വില്‍ക്കുന്നതാണ് കാരണം. മികച്ച ശേഖരമുള്ളതിനാല്‍ കേന്ദ്രബാങ്കിന് യഥേഷ്ടം ഡോളര്‍ ചെലവഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ജൂലൈ വരെ ഈവര്‍ഷം 38.8 ബില്യണ്‍ ഡോളറാണ് ആര്‍ബിഐ വിറ്റഴിച്ചത്. ജൂലൈയില്‍ മാത്രം 19 ബില്യണ്‍ ഡോളറിന്റെ കുറവ് കണക്കാക്കപ്പെടുന്നു. രൂപയുടെ മൂല്യം 80 ലേയ്ക്ക് താഴ്ന്ന ഓഗസ്റ്റില്‍ ഇടപാടുകള്‍ കൂടുതല്‍ കനത്തതായിരിക്കും.

സ്‌പോട്ട് മാര്‍ക്കറ്റിലെ ഇടപെടലിനൊപ്പം സെന്‍ട്രല്‍ ബാങ്കിന്റെ ഫോര്‍വേഡ് ഡോളര്‍ ഹോള്‍ഡിംഗ്‌സ് 22 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഏപ്രിലിലിത് 4 ബില്യണ്‍ ഡോളറായിരുന്നു.2013ലെ14 ബില്യണ്‍ ഡോളറാണ് ഇതിന് മുന്‍പുള്ള വലിയ വില്‍പന.

ബോണ്ട് ബൈബാക്കുകളുടെ വേഗത കുറയ്ക്കുമെന്ന് ഫെഡറല്‍ റിസര്‍വ് പറഞ്ഞതിന് ശേഷമുള്ള തടയാനായിരുന്നു അത്.എന്നാല്‍ അക്കാലത്തെ അപേക്ഷിച്ച് വിദേശ നാണ്യ ശേഖരം ഉയര്‍ന്നതാണെന്ന് ഡിബിഎസ് സീനിയര്‍ എക്കണോമിസ്റ്റ് രാധിക റാവു പറയുന്നു.

X
Top