എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പുതിയ സീസണിൽ 500,000 ടൺ ബസുമതി അരി കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചു

ന്യൂഡെൽഹി: യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര വാങ്ങലുകാരിൽ നിന്നുള്ള ശക്തമായ ഡിമാൻഡ് മുതലാക്കുന്നതിനായി പുതിയ സീസണിൽ ഏകദേശം 500,000 മെട്രിക് ടൺ ബസുമതി അരി കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചതായി വ്യാപാരികൾ ബുധനാഴ്ച അറിയിച്ചു.

ഇറാൻ, ഇറാഖ്, യെമൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിവർഷം 4 ദശലക്ഷത്തിലധികം ടൺ ബസുമതി കയറ്റുമതി ചെയ്യുന്നുണ്ട്. അരിയുടെ മറ്റൊരു വലിയ വിപണിയാണ് യൂറോപ്പ്.

ആഭ്യന്തര വില സ്ഥിരപ്പെടുത്തുന്നതിനായി ജൂണിൽ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയതിന് ശേഷം, ഓഗസ്റ്റിൽ ഇന്ത്യ ബസുമതിയുടെ വിദേശ വിൽപ്പനയ്ക്ക് ഒരു ടണ്ണിന് 1,200 ഡോളർ തറവില(എംഇപി) നിശ്ചയിച്ചിരുന്നു.

എന്നിരുന്നാലും, തറവില പ്രീമിയം ഇനത്തിന്റെ കയറ്റുമതിയെ തടസ്സപ്പെടുത്തുകയും പുതിയ സീസൺ അരിയുടെ വലിയ സ്റ്റോക്കുകൾ കർഷകരെ തളർത്തുകയും ചെയ്‌തതിനാൽ, ബസ്മതി കയറ്റുമതിയുടെ തറവില കഴിഞ്ഞ മാസം സർക്കാർ ടണ്ണിന് 950 ഡോളറായി കുറച്ചിരുന്നു.

ഓഗസ്റ്റിലെ തീരുമാനത്തിന് ശേഷം വ്യാപാരം സ്തംഭിച്ചെങ്കിലും തറവിലയിലുണ്ടായ ഇടിവ് ബസുമതി അരി കച്ചവടത്തിന് പുതുജീവൻ നൽകിയെന്ന് വ്യാപാരികൾ പറഞ്ഞു.

X
Top