പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി റെക്കോര്‍ഡില്‍; യുഎസിനേയും സൗദിയേയും പിന്തള്ളിയെന്ന് റിപ്പോർട്ട്

ന്യൂഡല്ഹി: റഷ്യയില് നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി സര്വകാല റെക്കോര്ഡില്. ഫെബ്രുവരിയില് പ്രതിദിനം 16 ലക്ഷം ബാരല് ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില് നിന്ന് ഇറക്കുമതി ചെയ്തത്.

പരമ്പരാഗതമായി ഇന്ത്യയ്ക്ക് ക്രൂഡ് ഓയില് വിതരണം ചെയ്യുന്ന ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില് നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാള് കൂടിയ അളവാണിത്.

ഊര്ജ, ചരക്ക് ഇറക്കുമതി നിരീക്ഷകരായ വോര്ടെക്സയുടെ കണക്ക് പ്രകാരം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും നിലിവില് റഷ്യയില് നിന്നാണ്.

റഷ്യ- യുക്രൈന് സംഘര്ഷം ആരംഭിക്കുന്നതിന് മുമ്പ് ഒരു ശതമാനത്തില് താഴെയായിരുന്നു റഷ്യയില് നിന്നുള്ള ക്രൂഡ് ഓയില് ഇറക്കുമതി.

ഇപ്പോള് ഇത് 35 ശതമാനമായി. യുക്രൈന് അധിനിവേശത്തിന് പിന്നാലെ വിവിധ രാജ്യങ്ങള് റഷ്യയ്ക്ക് മേല് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് റഷ്യയില് നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ആരംഭിച്ചത്.

റഷ്യയില് നിന്നുള്ള ഇറക്കുമതി കൂടിയതോടെ സൗദിയില് നിന്നും അമേരിക്കയില് നിന്നുമുള്ള എണ്ണ ഇറക്കുമതിയില് കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. നിലവില് ഇറാഖില് നിന്ന് പ്രതിദിനം 9,39,921 ബാരലും സൗദിയില് നിന്ന് 6,47,813 ബാരലുമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

അമേരിക്കയെ പിന്തള്ളി നാലാമതുള്ള യു.എ.ഇയില് നിന്ന് പ്രതിദിനം 4,04,570 ബാരല് ഇറക്കുമതി ചെയ്യുന്നു. ജനുവരിയില് 3,99,914 ബാരല് ഇറക്കുമതി ചെയ്തിരുന്നത് ഫെബ്രുവരിയോടെ 2,48,430 ബാരലായി കുറഞ്ഞു.

16 വര്ഷത്തെ ഏറ്റവും കുറഞ്ഞനിരക്കിലാണ് സൗദിയില് നിന്നും ഇറാഖില് നിന്നും ഇറക്കുമതി നടക്കുന്നത്.

X
Top