എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഇന്ത്യ ഇന്‍കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മാര്‍ജിന്‍ മെച്ചപ്പെട്ടു

ന്യൂഡല്‍ഹി: ചരക്ക് വിലയിലെ ഇടിവില്‍ നിന്ന് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ കമ്പനികള്‍ മാര്‍ച്ച് പാദത്തില്‍ അവരുടെ പ്രവര്‍ത്തന മാര്‍ജിന്‍ വിപുലീകരിച്ചു. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ ബലഹീനതയ്ക്ക് ശേഷമാണ് ഇന്ത്യന്‍ കമ്പനികളുടെ ഓപ്പറേറ്റിംഗ് മാര്‍ജിനുകള്‍ മെച്ചപ്പെടുന്നത്. ഇത് ശ്രദ്ധേയമായ പുരോഗതി സൂചിപ്പിക്കുന്നു.

മാത്രമല്ല ബിഎസ്ഇ 200 സൂചിക 11 ശതമാനം ഉയര്‍ന്നതിനെ ന്യായീകരിക്കുന്ന പ്രകടനമാണിത്. 148 കമ്പനികളുടെ വിശകലനത്തില്‍, മൊത്തം അറ്റ വില്‍പ്പന 12.3 ശതമാനം വര്‍ദ്ധിച്ചതായി കാണിക്കുന്നു. ഇത് 2020 ഡിസംബര്‍ പാദത്തിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റ വില്‍പ വളര്‍ച്ച 7 ശതമാനം. ഈ കമ്പനികളുടെ അറ്റാദായം തുടര്‍ച്ചയായി 21.44 ശതമാനം വര്‍ദ്ധനവ് കാണിച്ചു. ആറ് പാദങ്ങളിലെ വേഗത്തിലുള്ള വളര്‍ച്ചയാണ് അറ്റാദായം പ്രകടമാക്കിയത്.

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഇന്‍ഷുറന്‍സ് ഒഴികെയുള്ള കമ്പനികള്‍, അറ്റാദായത്തില്‍ 2.3 ശതമാനം മിതമായ വാര്‍ഷിക വര്‍ദ്ധനവ് പ്രകടമാക്കി. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് പാദങ്ങളില്‍ കണ്ട 6.3 ശതമാനം, 19.7 ശതമാനം ലാഭ ഇടിവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുത്തനെയുള്ള മെച്ചപ്പെടലാണ്. പ്രവര്‍ത്തന മികവാണ് നേട്ടത്തിന് പിന്നില്‍.

കമ്പനികളുടെ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 21.27 ശതമാനമാണ്. തൊട്ടുമുന്നത്തെ പാദത്തില്‍ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 20.97 ശതമാനമായിരുന്നു. മാത്രമല്ല, മാര്‍ച്ച് പാദത്തിലേത് നാല് പാദങ്ങള്‍ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ്.

കമ്പനികളുടെ പലിശ ചെലവ് 23.22 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2019 ജൂണ്‍ പാദത്തിന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടം. തുടര്‍ച്ചയായി നോക്കുമ്പോള്‍ 3.2 ശതമാനം ഉയര്‍ച്ച.

മൊത്തം ചെലവില്‍ 14.5 ശതമാനം വളര്‍ച്ചയാണ് പ്രകടമായത്. തുടര്‍ച്ചയായി ചെലവ് 7.1 ശതമാനവും മെച്ചപ്പെട്ടു.

X
Top