Alt Image
സ്വർണം മറികടന്നത് സാമ്പത്തിക മാന്ദ്യത്തിനും കോവിഡിനും ശേഷമുണ്ടായ കുതിപ്പ്പുതിയ അടിസ്ഥാന വര്‍ഷത്തില്‍ വിലക്കയറ്റത്തില്‍ 2.75% വര്‍ധനചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി; 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരംകൊച്ചി മെട്രോ രണ്ടാംഘട്ടം: 1,016 കോടിയുടെ വായ്പയ്ക്ക് സർക്കാർ അനുമതിവിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറയുന്നു

ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിനും പരസ്പരം കണ്ട് സംസാരിച്ചതിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ചര്‍ച്ച റഷ്യ-ഉക്രെയ്ന്‍ യുദ്ധവിരാമത്തിന് വഴിയൊരുക്കിയില്ലെങ്കിലും വെടിനിര്‍ത്തിലിനുള്ള സാധ്യത അവശേഷിപ്പിച്ചു.

അലാസ്‌ക്കയില്‍ നടന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്-റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിന്‍ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ചര്‍ച്ച കൈവരിച്ച പുരോഗതി വിലമതിക്കുന്നതാണെന്ന് പറഞ്ഞ മന്ത്രാലയം സമാധാനം കൊണ്ടുവരാനുള്ള ഇരു നേതാക്കളുടേയും പരിശ്രമത്തെ പ്രകീര്‍ത്തിച്ചു.

മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ .നയതന്ത്രവും സംഭാഷണവും അനിവാര്യമാണ്. “ഉച്ചകോടിയില്‍ കൈവരിച്ച പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ടുള്ള വഴി സാധ്യമാകൂ. ഉക്രെയ്നിലെ സംഘര്‍ഷം അവസാനിക്കാന്‍ ലോകം ആഗ്രഹിക്കുന്നു,” പ്രസ്താവനയില്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

X
Top