ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിനും പരസ്പരം കണ്ട് സംസാരിച്ചതിനെ സ്വാഗതം ചെയ്ത് ഇന്ത്യ. ചര്‍ച്ച റഷ്യ-ഉക്രെയ്ന്‍ യുദ്ധവിരാമത്തിന് വഴിയൊരുക്കിയില്ലെങ്കിലും വെടിനിര്‍ത്തിലിനുള്ള സാധ്യത അവശേഷിപ്പിച്ചു.

അലാസ്‌ക്കയില്‍ നടന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്-റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിന്‍ ഉച്ചകോടിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ചര്‍ച്ച കൈവരിച്ച പുരോഗതി വിലമതിക്കുന്നതാണെന്ന് പറഞ്ഞ മന്ത്രാലയം സമാധാനം കൊണ്ടുവരാനുള്ള ഇരു നേതാക്കളുടേയും പരിശ്രമത്തെ പ്രകീര്‍ത്തിച്ചു.

മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ .നയതന്ത്രവും സംഭാഷണവും അനിവാര്യമാണ്. “ഉച്ചകോടിയില്‍ കൈവരിച്ച പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ മുന്നോട്ടുള്ള വഴി സാധ്യമാകൂ. ഉക്രെയ്നിലെ സംഘര്‍ഷം അവസാനിക്കാന്‍ ലോകം ആഗ്രഹിക്കുന്നു,” പ്രസ്താവനയില്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.

X
Top