ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഇന്ത്യ ഹരിത ഐപിഒകളുടെ കേന്ദ്രമായി മാറുന്നു

മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളുടെ ബലത്തില്‍ ഗ്രീന്‍ എനര്‍ജി ഐപിഒകള്‍ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) പുനരുജ്ജീവിക്കപ്പെട്ടു.

വിക്രം സോളാറില്‍ തുടങ്ങി ഒരു ഡസനിലധികം ഹരിത ഊര്‍ജ്ജകമ്പനികളാണ് നടപ്പ് വര്‍ഷത്തില്‍ പൊതുവിപണിയില്‍ പ്രവേശിക്കുന്നത്. ഈ കമ്പനികള്‍ ഒത്തുചേര്‍ന്ന് 4 ബില്യണ്‍ ഡോളറിലധികം സമാഹരിക്കും.

2024 ല്‍ 2.4 ബില്യണ്‍ ഡോളര്‍ സ്വരൂപിച്ച സ്ഥാനത്താണിത്.  വിക്രം സോളാറിന് പുറമെ ക്ലീന്‍ മാക്‌സ് എന്‍വിറോ എനര്‍ജി, ഫുജിയാമ പവര്‍ സിസ്റ്റംസ്, ഹീറോ ഫ്യൂച്വര്‍ എനര്‍ജീസ് എന്നീ കമ്പനികളുടേതാണ്‌ മറ്റ് പ്രധാന ഐപിഒകള്‍.

കൊടക് മഹീന്ദ്ര കാപിറ്റല്‍ പറയുന്നതനുസരിച്ച് ഗ്രീന്‍ എനര്‍ജി കമ്പനികള്‍ 30 ബില്യണ്‍ ഡോളറാണ് അടുത്തവര്‍ഷം പ്രാഥമിക വിപണിയില്‍ നിന്നും നേടുക.

X
Top