ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ വൻ ഇടിവ്

കൊച്ചി: ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ വൻ ഇടിവ്. ഇരു രാജ്യങ്ങളുടെയും വ്യാപാരനയത്തിൽ വന്ന മാറ്റങ്ങളാണ് കയറ്റുമതിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ നാലുവർഷങ്ങളിലായാണ് യുഎസിലേക്കുള്ള കയറ്റുമതിയിൽ കുറവുണ്ടായതെങ്കിലും 2025-26 സാമ്പത്തിക വർഷത്തിൽ ഇത് രൂക്ഷമായി.
ഇന്ത്യക്കുമേൽ യുഎസ് ചുമത്തിയ തീരുവ നിലവിൽ വന്നതോടെ സെപ്റ്റംബറിൽ കയറ്റുമതിയിൽ 74 ശതമാനം എന്ന റെക്കോഡ് ഇടിവുണ്ടായി.

2021-22 സാമ്പത്തിക വർഷം ആദ്യ ആറുമാസത്തെ കണക്കെടുത്താൽ ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും പ്രധാന അന്താരാഷ്ട്ര വിപണിയായിരുന്നു യുഎസ് (38.8 ശതമാനം). ഈ കാലയളവിൽ യുഎഇയിലേക്കുള്ള കയറ്റുമതി 11.2 ശതമാനം മാത്രമായിരുന്നു.

ഇക്കാര്യത്തിൽ യുഎഇയെക്കാൾ മുന്നിലായിരുന്നു ഹോങ്‌കോങ് (25.8 ശതമാനം). എന്നാൽ, 2025-26 സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ യുഎസിലേക്കുള്ള കയറ്റുമതി വിഹിതം 19.4 ശതമാനമായി കുറഞ്ഞു.

യുഎസിനു പകരക്കാരനായി യുഎഇയെ രാജ്യത്തെ കയറ്റുമതിക്കാർ തിരഞ്ഞെടുത്തതോടെ അവിടേക്കുള്ള കയറ്റുമതി വിഹിതം 33 ശതമാനമായി ഉയർന്നു. ഹോങ്‌കോങ് 20.4 ശതമാനം വിഹിതത്തോടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.

X
Top