എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഒന്നാം പാദ പ്രവര്‍ത്തന ഫലം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല, ഇടിവ് നേരിട്ട് ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി

മുംബൈ: മോശം പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് വേദാന്തയുടെ സബ്‌സിഡിയറിയായ ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരി ഒരു ശതമാനത്തോളം ഇടിഞ്ഞു. 2234 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.7 ശതമാനം കുറവാണ്.

വരുമാനം 4.4 ശതമാനം താഴ്ന്നപ്പോള്‍ 50 ശതമാനത്തിന്റെ ഇബിറ്റ മാര്‍ജിന്‍ നിലനിര്‍ത്താനായി. ഇത് കമ്പനിയുടെ കോസ്റ്റ് മാനേജ്‌മെന്റ്ും പ്രവര്‍ത്ത ശേഷിയും അടയാളപ്പെടുത്തുന്നു.

നടപ്പ് വര്‍ഷത്തില്‍ ഇതുവരെ 4 ശതമാനമാണ് കമ്പനി ഓഹരി ഉയര്‍ന്നത്. അതേസമയം രണ്ടാഴ്ചയായി 2 ശതമാനത്തിലധികം ഇടിഞ്ഞു. ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും മികച്ച മാര്‍ജിന്‍ നേടാനായത് കമ്പനിയുടെ കരുത്തിനെയും ശേഷിയേയും കാണിക്കുന്നതായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സന്ദീപ് മോഡി പറഞ്ഞു.

X
Top