നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എച്ച് യുഎല്‍ സിഎഫ്ഒ

മുംബൈ: ഉപഭോഗം മെച്ചപ്പെടുന്നതിനൊപ്പം, വളര്‍ച്ചാ ചാനലുകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഒരുങ്ങുന്നു. സാമ്പത്തിക വര്‍ഷം 2026ന്റെ ആദ്യ പകുതി മുന്‍വര്‍ഷത്തേക്കാള്‍ മെച്ചമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ സിഎഫ്ഒ റിതേഷ് തിവാരി ഈ കാര്യങ്ങള്‍ വിശദീകരിച്ചു.

ഭക്ഷ്യവില കുറയല്‍, റിപോ നിരക്ക് സ്ഥിരത, കര്‍ഷക വരുമാനം മെച്ചപ്പെടല്‍ എന്നിവ ഉപഭോഗം ഉത്തേജിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം 4 ശതമാനം വില്‍പന വളര്‍ച്ച പ്രതീക്ഷിക്കുന്നു.

എന്നാല്‍ വളര്‍ച്ച 6-7 ശതമാനം വരെ ഉയരാനുള്ള സാധ്യത പരിമിതമാണ്. കമ്പനിയുടെ ഗ്രോസ് മാര്‍ജിന്‍ മെച്ചപ്പെട്ടാല്‍ അതു മുഴുവന്‍ ബിസിനസിലേക്ക് തിരിച്ചുനിക്ഷേപിക്കും.ഹോര്‍ലിക്‌സ്, ഹോം കെയര്‍, ടീ വിഭാഗങ്ങളില്‍ വില-ചെലവ് വ്യത്യാസം കുറയുന്നതോടെ ഗ്രോസ് മാര്‍ജിന്‍ ജൂണ്‍ ക്വാര്‍ട്ടറിന് ശേഷം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

അതേസമയം ഉപഭോക്താക്കള്‍ക്ക് ഗുണം നല്‍കുന്ന വിലനയം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എബിറ്റ മാര്‍ജിന്‍ 22-23 ശതമാനം പരിധിയിലാകും. ഐസ്‌ക്രീം ബിസിനസിന്റെ ഡീമെര്‍ജര്‍ നാലാംപാദത്തില്‍ നടക്കുമെന്നും ക്വാളിറ്റി വാള്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ലിസ്റ്റിംഗ് നാലാംപാദത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

X
Top