ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ജൂണ്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ 56% വര്‍ധനവ്

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി വരുമാനം ജൂണ്‍ മാസത്തില്‍, 56% വര്‍ധനവ് രേഖപ്പെടുത്തി. മെയ് വില്‍പ്പനയുടെ നികുതിയാണ് ജൂണ്‍ മാസത്തില്‍ ശേഖരിക്കുക. ഔദ്യോഗിക കണക്കനുസരിച്ച് 1,45,000 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനം.
മെയ് മാസത്തില്‍ ഇത് 1,40,000 കോടി രൂപയായിരുന്നു.തുടര്‍ച്ചയായ 12ാം മാസമാണ് ജിഎസ്ടിവരുമാനം 1 ലക്ഷം കോടിയ്ക്ക് മുകളിലാകുന്നത്. ഏക്കാലത്തേയും വലിയ രണ്ടാമത്ത കളക്ഷനാണ് കഴിഞ്ഞമാസത്തേത്. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ നികുതി ശേഖരിച്ചത് ഈ വര്‍ഷം ഏപ്രിലിലായിരുന്നു.167,540 കോടി രൂപ.
മൊത്തം ജിഎസ്ടി വരുമാനത്തില്‍ 25,306 കോടി രൂപ കേന്ദവിഹിതവും 32,406 കോടി രൂപ സംസ്ഥാനവിഹിതവുമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് സംയുക്തമായി ലഭ്യമായത് 75887 കോടി രൂപയാണ്. ഇറക്കുമതി ചരക്കുകളുടെ മേല്‍ ചുമത്തിയ 40102 കോടി ഉള്‍പ്പടെയാണ് സംയുക്ത ജിഎസ്ടി.
ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് കണക്കുകള്‍ അവതരിപ്പിച്ചത്. ചില ഇളവുകള്‍ പിന്‍വലിച്ചും, ചില സാധന,സേവങ്ങളുടേത് കൂട്ടിയും ജിഎസ്ടി നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ ഈയിടെ പരിഷ്‌ക്കരിച്ചിരുന്നു. ജൂലൈ 18നാണ് പുതിയ നികുതി പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരുക.
മൂല്യ ശൃംഖലയിലെ കാര്യക്ഷമതയില്ലായ്മ നികത്താനാണ് ജിഎസ്ടി നിരക്കുകളില്‍ വര്‍ധനവ് വരുത്തിയതെന്ന് ധനമന്ത്രി പറഞ്ഞു. വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മൂലധനച്ചെലവുകള്‍, സാമ്പത്തിക വര്‍ഷത്തില്‍ വിജയകരമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സംസ്ഥാനങ്ങളെ പിന്തുണക്കുമെന്നും മന്ത്രി അറിയിച്ചു. ജിഎസ്ടി സ്ലാബുകളുടെ വിപുലമായ പരിഷ്‌കരണം മാറ്റിവച്ചിരുന്നു.
നിരക്ക് യുക്തിസഹമാക്കല്‍ സംബന്ധിച്ച് മന്ത്രിമാരുടെ സംഘത്തിന് (ജിഒഎം) ശുപാര്‍ശകള്‍ നല്‍കാന്‍ കൗണ്‍സില്‍ മൂന്ന് മാസം കൂടി അനുവദിച്ചതിനാലാണ് ഇത്.

X
Top