ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

അവശ്യവസ്തുക്കൾക്ക് ജിഎസ്ടി: വരുമാന നഷ്ടമെന്ന സംസ്ഥാനങ്ങളുടെ പരാതിയെ തുടർന്ന്

ന്യൂഡൽഹി: ബ്രാൻഡല്ലാത്ത പാക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്കും അഞ്ചുശതമാനം നികുതി ചുമത്തിയത് ചില സംസ്ഥാനങ്ങൾ വരുമാന നഷ്ടം ചൂണ്ടിക്കാണിച്ചതിനാലെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ്.

ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് ഭക്ഷ്യവസ്തുക്കൾക്ക് ‘വാറ്റ്’ വഴി വരുമാനം ലഭിച്ചിരുന്നുവെന്ന് ചില സംസ്ഥാനങ്ങൾ വ്യക്തമാക്കിയിരുന്നു. ജൂലൈ 18 മുതൽ നികുതി ഈടാക്കാൻ ജി.എസ്.ടി കൗൺസിലാണ് തീരുമാനിച്ചത്. ചില സംസ്ഥാനങ്ങളിലെ മന്ത്രിമാർ ഉൾപ്പെടുന്ന സമിതി മുന്നോട്ടുവെച്ച നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസർക്കാറിന്റെ തീരുമാനമല്ലെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു.

2017 ജൂലൈ ഒന്നു മുതലാണ് ജിഎസ്ടി നടപ്പാക്കിയത്. പുതിയ നികുതി അവശ്യവസ്തുക്കൾക്ക് വിലക്കയറ്റത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം പാർലമെന്റിലും പുറത്തും വൻ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം.

X
Top