എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയിലേയ്ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ശക്തമായി

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) മെയ്-ജൂണ്‍ കാലയളവില്‍ ശക്തമായി തുടര്‍ന്നു. അതേസമയം, ഉയര്‍ന്ന പിന്‍വലിക്കല്‍ കാരണം അറ്റ നിക്ഷേപം മിതമായി. ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ജൂണ്‍മാസത്തിലെ നെറ്റ് എഫ്ഡിഐ 1 ബില്യണ്‍ ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം ഇടിവ്. 2024 ജൂണില്‍ രാജ്യം 2.2 ബില്യണ്‍ ഡോളര്‍ അറ്റ നിക്ഷേപമാണ് നേടിയത്. അതേസമയം 2025 ജൂണിലെ മൊത്തം എഫ്ഡിഐ മുന്‍വര്‍ഷത്തെ 7 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 9.2 ബില്യണ്‍ ഡോളറായി.

യുഎസ്, സൈപ്രസ്, സിംഗപ്പൂര്‍ എന്നീ രാഷ്ട്രങ്ങളാണ് മൊത്തം എഫ്ഡിഐയുടെ നാലില്‍ മൂന്നും സംഭാവന ചെയ്യുന്നത്. ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തെ സംബന്ധിച്ചിടത്തോളം എഫ്ഡിഐയാണ് എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്്‌മെന്റ്‌സ്) അപേക്ഷിച്ച്  സ്ഥിരതയുള്ള സ്രോതസ്സ്, വിദഗ്ധര്‍ പറയുന്നു.

X
Top