27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്

അദാനി ഗ്രൂപ്പിലെ നിക്ഷേപം വര്‍ധിപ്പിച്ച് ജിക്യുജി പാര്‍ട്‌ണേഴ്‌സ് എല്‍എല്‍സി

മുംബൈ: മുതിര്‍ന്ന നിക്ഷേപകനായ രാജീവ് ജെയിന്റെ ജിക്യുജി പാര്‍ട്‌ണേഴ്‌സ് എല്‍എല്‍സി, അദാനി ഗ്രൂപ്പ് കമ്പനിയിലെ പങ്കാളിത്തം ഏകദേശം 10 ശതമാനം ഉയര്‍ത്തി. ഏത് കമ്പനിയിലാണ് നിക്ഷേപമെന്നും മറ്റ് വിശദാംശങ്ങളും അറിവായിട്ടില്ല. അതേസമയം മൊത്തം നിക്ഷേപം 3.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

ഭാവി ഫണ്ട് സമാഹരണത്തില്‍ പങ്കെടുക്കുമെന്നറിയിച്ച ജെയ്ന്‍ അദാനി കമ്പനികള്‍ ‘ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ആസ്തികളാണെന്ന്’ പറഞ്ഞു.അഞ്ച് വര്‍ഷത്തിനുള്ളില്‍, അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാകാന്‍ ആഗ്രഹിക്കുന്നു.

മാര്‍ച്ചില്‍, ജിക്യുജി പാര്‍ട്‌ണേഴ്‌സ് നാല് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഇതോടെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് താളം കണ്ടെത്തി. ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങളുന്നയിച്ചതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് തകര്‍ച്ച നേരിട്ടത്.

ഓഹരി വില കൃത്രിമം, കോര്‍പ്പറേറ്റ് തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചത്. തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യം ഏകദേശം 150 ബില്യണ്‍ ഡോളര്‍ ചോര്‍ന്നു.

X
Top