ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പഞ്ചസാര കയറ്റുമതി പരിധി ഉയർത്തിയേക്കും

ന്യൂഡൽഹി: 2022-23 സീസണില്‍ ഇന്ത്യ പഞ്ചസാര കയറ്റുമതിയുടെ പരിധി 2-4 ദശലക്ഷം ടണ്‍ വരെ നീട്ടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ (ഐഎസ്എംഎ) അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള മൊത്തം പഞ്ചസാര കയറ്റുമതി 8-10 ദശലക്ഷം ടണ്ണാകാനാണ് സാധ്യത.

ഇന്ത്യ 36 ദശലക്ഷം ടണ്‍ പഞ്ചസാരയും 5 ദശലക്ഷം ടണ്‍ എത്തനോളും ഉത്പാദിപ്പിക്കുമെന്ന് ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഷുഗര്‍ ഓര്‍ഗനൈസേഷന്‍ സെമിനാറില്‍ ഐഎസ്എംഎ പ്രസിഡന്റ് ആദിത്യ ജുന്‍ജുന്‍വാല പറഞ്ഞു.

ഇന്ത്യന്‍ ഉപഭോഗം ഏകദേശം 27-27.5 ദശലക്ഷം ടണ്ണാണ്. അതിനാല്‍ 8.5-9 ദശലക്ഷം ടണ്‍ കയറ്റുമതിക്കായി അവശേഷിക്കുന്നുണ്ട്.

മില്ലുകള്‍ ഇതിനകം 4 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021-22 ഒക്ടോബര്‍-സെപ്റ്റംബര്‍ സീസണില്‍ 11 ദശലക്ഷം ടണ്‍ പഞ്ചസാര ഇന്ത്യ കയറ്റുമതി ചെയ്തു.

2022- 23 വര്‍ഷത്തേക്കുള്ള കയറ്റുമതിയുടെ ആദ്യഘട്ടം 6 ദശലക്ഷം ടണ്ണായി സര്‍ക്കാര്‍ ഈ മാസം ആദ്യം അംഗീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര കയറ്റുമതിക്കാരാണ് ഇന്ത്യ.

X
Top