ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

റബർ വിലസ്ഥിരതാ പദ്ധതി തുടരും; പദ്ധതി നിലനിർത്തുന്നത് തുക കൂട്ടാതെ

കോട്ടയം: റബർ വിലസ്ഥിരതാ പദ്ധതി തുടരാൻ സർക്കാർ തീരുമാനം, എന്നാൽ തുക വർധിപ്പിക്കില്ല. തുക വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ‍്യം സർക്കാർ പരിഗണിച്ചിട്ടില്ല.

ആര്‍എസ്എസ് നാല് ഗ്രേഡ് റബർ കിലോഗ്രാമിന് നിലവിലെ 170 രൂപതന്നെ ഉറപ്പാക്കുന്ന റബർ വിലസ്ഥിരതാ പദ്ധതിയുടെ ഒമ്പതാംഘട്ടം നടപ്പാക്കാനാണ് സർക്കാർ വിജ്ഞാപനമിറക്കിയിരിക്കുന്നത്.

250 രൂപ ഉറപ്പാക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ നൽകിയ വാക്കുപാലിക്കാൻ ഇക്കുറിയും സർക്കാർ തയാറായിട്ടില്ല.

നിലവില്‍, പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബറുത്പാദക സംഘത്തില്‍ അപേക്ഷ നല്‍കണം.

അപേക്ഷയോടൊപ്പം അപേക്ഷകന്‍റെ ഫോട്ടോ, കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്‍റെയും ആധാര്‍ കാര്‍ഡിന്‍റെയും കോപ്പി എന്നിവ ഹാജരാക്കണം.

എല്ലാ ഗുണഭോക്താക്കളും 2023-24 വര്‍ഷത്തെ ഭൂനികുതി അടച്ച രസീത് സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണം. ധനസഹായത്തിനായി സമര്‍പ്പിക്കുന്ന സെയില്‍സ് ഇന്‍വോയ്‌സുകള്‍/ബില്ലുകള്‍ സാധുവായ ലൈസന്‍സുള്ള റബർ ഡീലറില്‍ നിന്നുള്ളതായിരിക്കണം.

ഡീലര്‍മാര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവരായിരിക്കണം. എട്ടാം പദ്ധതിയിൽ സർക്കാർ 32 കോടി രൂപയേ സബ്സിഡി നൽകിയിട്ടുള്ളു. 80 കോടിയോളം രൂപയുടെ സബ്സിഡി കർഷകർക്ക് വിതരണം ചെയ്യാനുണ്ട്.

X
Top