നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഒഎന്‍ജിസിയില്‍ നിന്നും കേന്ദ്രം നേടിയത് 5001 കോടി രൂപ ലാഭവിഹിതം

ന്യൂഡല്‍ഹി: ഒഎന്‍ജിസി കമ്പനിയില്‍ നിന്നും ലാഭവിഹിത ഇനത്തില്‍ സര്‍ക്കാറിന് ലഭ്യമായത് 5001 കോടി രൂപ. ഇതോടെ മൊത്തം പൊതുമേഖല കമ്പനികളില്‍ നിന്നും ലഭ്യമായ ലാഭവിഹിത തുക 23,797 കോടി രൂപയായി ഉയര്‍ന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) സെക്രട്ടറി തുഹിന്‍ കന്ത പാണ്ടേ ട്വീറ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

സ്ഥിരമായ ലാഭവിഹിത നയം പിന്തുടരാനും ലാഭം, കാപ്പെക്‌സ് ആവശ്യകതകള്‍, പണം/ കരുതല്‍, അറ്റ മൂല്യം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് ഉയര്‍ന്ന ലാഭവിഹിതം നല്‍കാന്‍ ശ്രമിക്കാനും ഡിപാം സിപിഎസ്ഇകളെ 2020ല്‍ ഉപദേശിച്ചിരുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 30 ശതമാനം അല്ലെങ്കില്‍ അറ്റ മൂല്യത്തിന്റെ 5 ശതമാനം, ഏതാണോ ഉയര്‍ന്നത് വാര്‍ഷിക ലാഭവിഹിതം നല്‍കാന്‍ സിപിഎസ്ഇകള്‍ ബാധ്യസ്ഥരാണ്.

ഡിപാം വെബ്‌സൈറ്റ് പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്തം ഡിവിഡന്റ് രസീതുകള്‍ 23,796.55 കോടി രൂപയാണ്.

X
Top