എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 69 ബില്യൺ ഡോളറിന്റെ വരുമാനം നേടി

ഡൽഹി: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഏപ്രിൽ-ജൂൺ കാലയളവിൽ (Q2) പ്രതീക്ഷിച്ചതിലും ദുർബലമായ വരുമാനം റിപ്പോർട്ട് ചെയ്തു. എന്നാൽ കമ്പനി അതിന്റെ സെർച്ച് ബിസിനസിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. അവലോകന പാദത്തിൽ കമ്പനിയുടെ വരുമാന വളർച്ച കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 62 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞു. ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 13 ശതമാനം ഉയർന്ന് 69.7 ബില്യൺ ഡോളറായി.

രണ്ടാം പാദത്തിൽ തങ്ങളുടെ പ്രകടനത്തെ നയിച്ചത് സെർച്ചും ക്ലൗഡും ആണെന്നും, വർഷങ്ങളായി എഐ, കമ്പ്യൂട്ടിംഗ് എന്നിവയിൽ നടത്തിയ നിക്ഷേപങ്ങൾ തങ്ങളുടെ സേവനങ്ങളെ ഉപഭോക്താക്കൾക്ക് പ്രത്യേകം വിലപ്പെട്ടതും വളരെ ഫലപ്രദവുമാക്കാൻ സഹായിച്ചതായി ഗൂഗിളിന്റെ സിഇഒയായ സുന്ദർ പിച്ചൈ പറഞ്ഞു. കൂടാതെ ദീർഘകാലത്തേക്ക് ഡീപ് കമ്പ്യൂട്ടർ സയൻസിൽ കമ്പനി ഉത്തരവാദിത്തത്തോടെ നിക്ഷേപം നടത്തുമെന്ന് പിച്ചൈ പറഞ്ഞു.

പ്രസ്തുത പാദത്തിൽ ഗൂഗിളിന്റെ സെർച്ചും മറ്റ് വരുമാനവും 40.69 ബില്യൺ ഡോളറാണ്, മുൻ വർഷം ഇത് 35.85 ബില്യൺ ഡോളറായിരുന്നു. യാത്രാ, റീട്ടെയിൽ അന്വേഷണങ്ങൾ വർധിച്ചതാണ് വരുമാന വർദ്ധനവിന് സഹായിച്ചതെന്ന് കമ്പനി അറിയിച്ചു. അതേസമയം, യൂട്യൂബ് പരസ്യ വരുമാനം 7.34 ബില്യൺ ഡോളറായിരുന്നപ്പോൾ ഗൂഗിൾ ക്ലൗഡ് വരുമാനം 6.41 ബില്യൺ ഡോളറാണ്. ഈ കാലയളവിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം 21 ശതമാനം വർധിപ്പിച്ചതായി ആൽഫബെറ്റ് പറഞ്ഞു. 

X
Top