ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 69 ബില്യൺ ഡോളറിന്റെ വരുമാനം നേടി

ഡൽഹി: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഏപ്രിൽ-ജൂൺ കാലയളവിൽ (Q2) പ്രതീക്ഷിച്ചതിലും ദുർബലമായ വരുമാനം റിപ്പോർട്ട് ചെയ്തു. എന്നാൽ കമ്പനി അതിന്റെ സെർച്ച് ബിസിനസിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. അവലോകന പാദത്തിൽ കമ്പനിയുടെ വരുമാന വളർച്ച കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 62 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞു. ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 13 ശതമാനം ഉയർന്ന് 69.7 ബില്യൺ ഡോളറായി.

രണ്ടാം പാദത്തിൽ തങ്ങളുടെ പ്രകടനത്തെ നയിച്ചത് സെർച്ചും ക്ലൗഡും ആണെന്നും, വർഷങ്ങളായി എഐ, കമ്പ്യൂട്ടിംഗ് എന്നിവയിൽ നടത്തിയ നിക്ഷേപങ്ങൾ തങ്ങളുടെ സേവനങ്ങളെ ഉപഭോക്താക്കൾക്ക് പ്രത്യേകം വിലപ്പെട്ടതും വളരെ ഫലപ്രദവുമാക്കാൻ സഹായിച്ചതായി ഗൂഗിളിന്റെ സിഇഒയായ സുന്ദർ പിച്ചൈ പറഞ്ഞു. കൂടാതെ ദീർഘകാലത്തേക്ക് ഡീപ് കമ്പ്യൂട്ടർ സയൻസിൽ കമ്പനി ഉത്തരവാദിത്തത്തോടെ നിക്ഷേപം നടത്തുമെന്ന് പിച്ചൈ പറഞ്ഞു.

പ്രസ്തുത പാദത്തിൽ ഗൂഗിളിന്റെ സെർച്ചും മറ്റ് വരുമാനവും 40.69 ബില്യൺ ഡോളറാണ്, മുൻ വർഷം ഇത് 35.85 ബില്യൺ ഡോളറായിരുന്നു. യാത്രാ, റീട്ടെയിൽ അന്വേഷണങ്ങൾ വർധിച്ചതാണ് വരുമാന വർദ്ധനവിന് സഹായിച്ചതെന്ന് കമ്പനി അറിയിച്ചു. അതേസമയം, യൂട്യൂബ് പരസ്യ വരുമാനം 7.34 ബില്യൺ ഡോളറായിരുന്നപ്പോൾ ഗൂഗിൾ ക്ലൗഡ് വരുമാനം 6.41 ബില്യൺ ഡോളറാണ്. ഈ കാലയളവിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം 21 ശതമാനം വർധിപ്പിച്ചതായി ആൽഫബെറ്റ് പറഞ്ഞു. 

X
Top