സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

ലോക സമ്പത്തിൽ രണ്ടാമതെത്തി സ്വർണത്തിന്റെ മുന്നേറ്റം

ലണ്ടൻ: ലോക രാജ്യങ്ങളുടെ കരുതൽ ധനശേഖരത്തിൽ രണ്ടാംസ്ഥാനം പിടിച്ചടക്കി സ്വർണം. യൂറോപ്യൻ സെൻട്രൽ ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 19 ശതമാനം വിഹിതവുമായാണ് സ്വർണം 2024ൽ രണ്ടാംസ്ഥാനം നേടിയത്.

2023ൽ സ്വർണത്തിനും യൂറോയ്ക്കും 16.5% വീതം വിഹിതമാണ് ഉണ്ടായിരുന്നതെങ്കിൽ 2024 ആയപ്പോഴേക്കും യൂറോ 16 ശതമാനത്തിലേക്ക് താഴ്ന്നു. സ്വർണം 19 ശതമാനത്തിലേക്കും കുതിച്ചു. 47 ശതമാനവുമായി യുഎസ് ഡോളർ ആണ് ഒന്നാംസ്ഥാനത്ത്.

അതായത്, ഇന്ത്യയുടെ റിസർവ് ബാങ്കിന്റെ ഉൾപ്പെടെ ലോകത്തെ കേന്ദ്രബാങ്കുകളുടെ വിദേശ നാണയ ശേഖരത്തിൽ നിലവിൽ 19 ശതമാനവും സ്വർണമാണ്. 2018ൽ 55 ശതമാനമായിരുന്ന ഡോളറിന്റെ വിഹിതമാണ് 47 ശതമാനത്തിലേക്ക് കഴിഞ്ഞവർഷം ഇടിഞ്ഞത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക, വ്യാപാര നയങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവയാണ് ഡോളറിനും യൂറോയ്ക്കും തിരിച്ചടിയാണ്.

യുക്രെയ്നെ ആക്രമിക്കാനുള്ള റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ തീരുമാനം, ലോക രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം പ്രഖ്യാപിച്ച ട്രംപിന്റെ നടപടി എന്നിവ ആഗോള സമ്പദ്മേഖലയെ അനിശ്ചിതത്വത്തിലേക്ക് തള്ളിയതിനെ തുടർന്ന് കറൻസി വിനിമയനിരക്ക് വലിയ അസ്ഥിരതയാണ് നേടിരുന്നത്.

ഇതുമൂലം റിസർവ് ബാങ്കും ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുമെല്ലാം ഡോളറും യൂറോയും ഉൾപ്പെടെയുള്ളവ വിദേശ നാണയ ശേഖരത്തിലേക്ക് കൂട്ടിച്ചേർക്കുന്നതിന് പകരം കൂടുതലായി ഇപ്പോൾ വാങ്ങിക്കൂട്ടുന്നത് സുരക്ഷിത നിക്ഷേപം’ എന്നനിലയിൽ സ്വർണമാണ്. ഇതാണ്, രാജ്യാന്തരതലത്തിൽ സ്വർണവില ഉയർന്നുനിൽക്കാനും കാരണം.

നിലവിൽ ആഗോള സ്വർണ ഡിമാൻഡിന്റെ ഏതാണ്ട് 20 ശതമാനവും എത്തുന്നത് കേന്ദ്രബാങ്കുകളിൽ നിന്നാണ്. ഒരു ദശാബ്ദം മുമ്പ് കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള സ്വർണ ഡിമാൻഡ് 10 ശതമാനത്തിലും താഴെയായിരുന്നു.

2022 ഫെബ്രുവരിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് സ്വർണത്തിന് ഡിമാൻഡും വിലയും കുത്തനെ കൂടിത്തുടങ്ങിയത്. ട്രംപിന്റെ നയങ്ങൾ സ്വർണത്തിന്റെ ‘സെയ്ഫ്-ഹാവൻ’ തിളക്കം കൂടുതൽ കൂട്ടി.

കേന്ദ്രബാങ്കുകളിൽ നിന്നുള്ള ഡിമാൻഡ് ഇനിയും കൂടിയാൽ, ഏതാനും വർഷത്തിനകം കരുതൽ ധനശേഖരത്തിൽ ഡോളറിനെ വെല്ലുംവിധം സ്വർണവിഹിതം കുതിച്ചുയരുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

നിലവിൽ മധ്യേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതും സ്വർണത്തിനാണ് നേട്ടമാകുന്നത്.

X
Top