8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

രാജ്യത്ത് സ്വർണ്ണപ്പണയ വായ്പകൾക്ക് പ്രിയമേറുന്നു

മുംബൈ: സമീപകാലത്തായി സ്വർണ്ണ വിലയിൽ വലിയ വർധനയാണുണ്ടായത്. പോയ ഒരു വാരത്തിൽ വിലയിൽ തിരുത്തലുണ്ടായെങ്കിലും സ്വർണ്ണ വായ്പാ ഡിമാൻഡ് ഉയർന്നു നിൽക്കുകയാണ്.

പെട്ടെന്ന് ഫണ്ട് കണ്ടെത്താൻ ഏറ്റവും സഹായകമായ മാർഗമാണ് സ്വർണ്ണപ്പണയ വായ്പകൾ. ഈട് നൽകിയുള്ള സെക്വേർഡ് വായ്പയായതിനാൽത്തന്നെ ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമില്ല.

ഇക്കഴിഞ്ഞ സെപ്തംബറിൽ രാജ്യത്തെ സ്വർണ്ണപ്പണയ വായ്പാ ബിസിനസ് 51% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം വ്യക്തിഗത വായ്പകൾ 11.4% എന്ന തോതിൽ മാത്രമാണ് വർധിച്ചത്.

എന്നാൽ വ്യക്തിഗത വായ്പകളുടെ വിപണി വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഗോൾഡ് ലോണിന്റേത് 10% മാത്രമാണ്. ഇന്ത്യയിൽ 14.27 ലക്ഷം കോടി രൂപയുടെ വ്യക്തിഗത വായ്പകൾ വിതരണം ചെയ്തിരിക്കുന്ന സ്ഥാനത്ത് 1.47 ലക്ഷം കോടി രൂപയുടെ സ്വർണ്ണപ്പണയ വായ്പകളാണ് നൽകിയിരിക്കുന്നത്.

ഒരു നിക്ഷേപം എന്ന നിലയിലും, ഈട് എന്ന നിലയിലും സ്വർണ്ണത്തിന്റെ തിളക്കം വർധിക്കുന്ന കാലമാണിത്. അതിവേഗത്തിൽ, കുറഞ്ഞ ഡോക്യുമെന്റേഷനിൽ വായ്പ ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. അനിശ്ചിതമായ സാമ്പത്തിക സാഹചര്യങ്ങളിൽ ധൈര്യം പകരുന്ന ആസ്തിയായി സ്വർണ്ണം മാറിയിട്ട് നാളുകളേറെയായി.

വ്യക്തിഗത വായ്പകൾ പോലെയുള്ള അൺസെക്വേര്ഡ് വായ്പകളുടെ വിതരണത്തിൽ റിസർവ് ബാങ്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത് സ്വർണ്ണപ്പണയ വായ്പാ ബിസിനസിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ എൻ.ബി.എഫ്.സികൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നു.

X
Top