കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഓഹരി വിറ്റഴിക്കലിലൂടെ 1390 കോടി രൂപ നേടി ജിഎംആർ എയർപോർട്ട്സ്

മുംബൈ: കമ്പനിയുടെയും മെഗാവൈഡ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെയും (എംസിസി) സംയുക്ത സംരംഭമായ ജിഎംആർ മെഗാവൈഡ് സെബു എയർപോർട്ട് കോർപ്പറേഷനിലെ (ജിഎംസിഎസി) ഓഹരി വിറ്റഴിച്ചതിലൂടെ 1,389.90 കോടി രൂപ ലഭിച്ചതായി ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അറിയിച്ചു.

എന്നിരുന്നാലും 2026 ഡിസംബർ വരെ ജിഎംസിഎസിയുടെ സാങ്കേതിക സേവന ദാതാവായി കമ്പനി പ്രവർത്തിക്കുമെന്ന് ജിഎംആർ എയർപോർട്ട്സ് എക്സ്ചേഞ്ച് ഫയലിംഗിൽ കൂട്ടിച്ചേർത്തു. ഫിലിപ്പൈൻസിലെ സെബു അന്താരാഷ്ട്ര വിമാനത്താവളത്തിലെ തങ്ങളുടെ 40 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നതായി ജിഎംആർ ഗ്രൂപ്പ് ഈ വർഷം സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു.

വിമാനത്താവളം നടത്തുന്നത് ജിഎംആർ-മെഗാവൈഡ് സെബു എയർപോർട്ട് കോർപ്പറേഷൻ (ജിഎംസിഎസി) ആണ്. ജിഎംആർ എയർപോർട്ട്സ് ഇന്റർനാഷണൽ ബിവിയ്ക്ക് (ജിഎഐബിവി) ഈ സംരംഭത്തിൽ 40 ശതമാനം ഓഹരികളുണ്ടായിരുന്നു.

2014-ലാണ് ജിഎംആർ ഗ്രൂപ്പ് സെബു എയർപോർട്ട് പദ്ധതി സ്വന്തമാക്കിയത്. സെബു എയർപോർട്ടിന് പുറമെ ഡൽഹി, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിലും ഗ്രൂപ്പ് എയർപോർട്ടുകൾ പ്രവർത്തിപ്പിക്കുന്നു.

X
Top