എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഓഹരി വിറ്റഴിക്കലിലൂടെ 1390 കോടി രൂപ നേടി ജിഎംആർ എയർപോർട്ട്സ്

മുംബൈ: കമ്പനിയുടെയും മെഗാവൈഡ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെയും (എംസിസി) സംയുക്ത സംരംഭമായ ജിഎംആർ മെഗാവൈഡ് സെബു എയർപോർട്ട് കോർപ്പറേഷനിലെ (ജിഎംസിഎസി) ഓഹരി വിറ്റഴിച്ചതിലൂടെ 1,389.90 കോടി രൂപ ലഭിച്ചതായി ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അറിയിച്ചു.

എന്നിരുന്നാലും 2026 ഡിസംബർ വരെ ജിഎംസിഎസിയുടെ സാങ്കേതിക സേവന ദാതാവായി കമ്പനി പ്രവർത്തിക്കുമെന്ന് ജിഎംആർ എയർപോർട്ട്സ് എക്സ്ചേഞ്ച് ഫയലിംഗിൽ കൂട്ടിച്ചേർത്തു. ഫിലിപ്പൈൻസിലെ സെബു അന്താരാഷ്ട്ര വിമാനത്താവളത്തിലെ തങ്ങളുടെ 40 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നതായി ജിഎംആർ ഗ്രൂപ്പ് ഈ വർഷം സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു.

വിമാനത്താവളം നടത്തുന്നത് ജിഎംആർ-മെഗാവൈഡ് സെബു എയർപോർട്ട് കോർപ്പറേഷൻ (ജിഎംസിഎസി) ആണ്. ജിഎംആർ എയർപോർട്ട്സ് ഇന്റർനാഷണൽ ബിവിയ്ക്ക് (ജിഎഐബിവി) ഈ സംരംഭത്തിൽ 40 ശതമാനം ഓഹരികളുണ്ടായിരുന്നു.

2014-ലാണ് ജിഎംആർ ഗ്രൂപ്പ് സെബു എയർപോർട്ട് പദ്ധതി സ്വന്തമാക്കിയത്. സെബു എയർപോർട്ടിന് പുറമെ ഡൽഹി, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിലും ഗ്രൂപ്പ് എയർപോർട്ടുകൾ പ്രവർത്തിപ്പിക്കുന്നു.

X
Top